Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 11:59 PM GMT Updated On
date_range 18 July 2020 11:59 PM GMTആർ.എസ്.എസുകാരനായ പ്രതിക്കുവേണ്ടി നിലകൊണ്ടുവെന്നത് അപവാദപ്രചാരണമെന്ന് മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: പാലത്തായിയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ ആർ.എസ്.എസുകാരനായ പ്രതിക്കുവേണ്ടി താൻ നിലകൊണ്ടുവെന്ന അപവാദപ്രചാരണം തന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കില്ലെന്ന് മന്ത്രി കെ.കെ. ശൈലജ. തൻെറ നിയോജക മണ്ഡലത്തിലെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ പ്രശ്നത്തില്‍ ഇടപെട്ടു. പ്രതിയുടെ അറസ്റ്റ് വൈകുന്നുവെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽെപടുത്തി. ലോക്കൽ െപാലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണം ഉയർന്നപ്പോൾ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ച് അന്വേഷണം ശക്തമാക്കാൻ ഗവൺമൻെറ് തീരുമാനിച്ചു. പ്രതിയെ െപാലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കുന്ന സമയത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ല എന്ന കാര്യം ശ്രദ്ധയിൽപെട്ടപ്പോൾ ഇക്കാര്യം ഡി.ജി.പിയുടെ ശ്രദ്ധയിൽെപടുത്തി. ഇടക്കാല കുറ്റപത്രം സമർപ്പിക്കുകയാണെന്നും പോക്സോ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. ഇത്തരം കേസിൽ പ്രതിയായ അധ്യാപകൻ സമൂഹത്തിന് അപമാനമാണ്. അയാൾക്ക് അർഹമായ ശിക്ഷ ലഭിക്കണം. സർക്കാർ ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. കുട്ടിയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും മന്ത്രി എന്ന നിലയിൽ സ്വീകരിക്കുമെന്നും ഫേസ്ബുക്കിൽ മന്ത്രി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story