Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTടെലിഫോൺ വിളി: ശിവശങ്കറിനെതിരെ അന്വേഷണം
text_fieldsbookmark_border
- ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി തിരുവനന്തപുരം: മുൻ െഎ.ടി സെക്രട്ടറി എം. ശിവശങ്കർ സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ടെലിഫോണിൽ സംസാരിച്ചതിനെ കുറിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും. സ്പേസ് പാർക്കിെല സ്വപ്നയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കാൻ നേരത്തേ നിയോഗിച്ചതാണ് സമിതി. സ്വപ്നയുടെയും സരിത്തിൻെറയും ഫോൺ രേഖകൾ പുറത്തുവരികയും ശിവശങ്കറുമായി നിരവധി തവണ സംസാരിച്ചതായി വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് അക്കാര്യവും അന്വേഷിക്കാൻ തീരുമാനിച്ചത്. ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയും സംഘത്തിലുണ്ട്. ശിവശങ്കറിൻെറ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാനായിട്ടില്ല. െടലിഫോൺ വിഷയം നിയതമായ രീതിയിലാണോ എന്ന് അന്വേഷിക്കണം. ഏതെങ്കിലും അടിസ്ഥാനപരമായ പ്രശ്നമുണ്ടായാൽ കാലതാമസമില്ലാതെ നടപടിയുണ്ടാകും. പരിശോധന റിപ്പോർട്ട് വരെട്ട. ശിവശങ്കറെ വെള്ളപൂശാൻ ശ്രമിക്കുകയാണോയെന്ന ചോദ്യത്തിന് 'ചോദ്യം ചെയ്യുേമ്പാൾ വസ്തുതപരമായി എന്തെങ്കിലും വീഴ്ച ഉണ്ടായിയെന്ന് കണ്ടാൽ സ്വാഭാവികമായും നിലപാടിേലക്ക് വരു'മെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സംസാരിച്ച രേഖയിൽ അന്വേഷണം നടക്കെട്ട. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിെല സമിതിക്ക് ഇൻറലിജൻസ് റിപ്പോർട്ട് അടക്കം വാങ്ങാനാകും. റിപ്പോർട്ടിൽ തുടർനടപടി ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കും. സ്വപ്നയെ കുറിച്ച ഇൻറലിജൻസ് റിപ്പോർട്ട് മുക്കിയെന്നത് സൃഷ്ടിക്കപ്പെടുന്ന അനേകം കഥകളിൽ ഒന്ന് മാത്രമാണ്. കഥകളിൽ വസ്തുതയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരൂ. ഇങ്ങനെ റിപ്പോർട്ട് തൻെറ ൈകയിൽ കിട്ടിയിട്ടില്ല. ഇത്തരം കാര്യങ്ങൾ അറിയിക്കാത്തതിലെ സ്പെഷൽ ബ്രാഞ്ച് പരാജയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പ്രിൻക്ലർ കാലത്ത് നടപടിയെടുക്കാത്തതു കൊണ്ടല്ലേ പ്രതിസന്ധിയെന്ന ചോദ്യത്തിന് അങ്ങനെ കാണാനാകിെല്ലന്നായിരുന്നു മറുപടി. ഒരു പ്രശ്നത്തിൻെറ ഭാഗമായി ചില പ്രശ്നങ്ങൾ ഉണ്ടായി. അതിൻെറ ഭാഗമായി നിലപാട് എടുക്കാത്തതുകൊണ്ടാണിതെന്ന് പറഞ്ഞാൽ നിയമിച്ചതുകൊണ്ടാണെന്ന് പറഞ്ഞു കൂടേ. ഒരു കാലത്ത് നല്ല രീതിയിൽ പ്രവർത്തിക്കാൻ പറ്റിയ ആളായിരുന്നു. ഇങ്ങനെയൊരു വശമുണ്ടായി എന്ന് അന്ന് ആരും അറിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story