Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:58 PM GMT Updated On
date_range 12 July 2020 11:58 PM GMTകോവിഡ് ആശങ്കക്കിടെ ഡോഗ് സ്ക്വാഡിൽ ക്ഷമതാപരിശോധന
text_fieldsbookmark_border
കൊല്ലം: കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഡോഗ് സ്ക്വാഡിൽ ആശങ്ക പരത്തി ക്ഷമതാപരിശോധന. സംസ്ഥാന, ദേശീയ മീറ്റുകൾക്ക് സ്ക്വാഡിനെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തിൽ ജില്ലതലത്തിലാണ് പരിശോധന നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും എല്ലാ ജില്ലകളിലും ടെസ്റ്റ് നടത്താൻ എ.ഡി.ജി.പി അനുവാദം നൽകി. തിരുവനന്തപുരത്തായിരുന്നു ആദ്യ ടെസ്റ്റ് നടത്തേണ്ടിയിരുന്നത്. പൂന്തുറയിൽ കോവിഡ് വ്യാപനമുണ്ടായ പശ്ചാത്തലത്തൽ ഇത് റദ്ദാക്കി. എന്നാൽ, ഞായറാഴ്ച കൊല്ലത്ത് പരിശോധന നടന്നു. രാവിലെ ആരംഭിച്ച ക്ഷമതാപരിശോധന വൈകുന്നേരമാണ് അവസാനിച്ചത്. ഇതേ രീതിയിൽ എല്ലാ ജില്ലയിലും ടെസ്റ്റ് നടത്താനാണ് തീരുമാനം. കോവിഡ് വ്യാപനത്തിൽ അതിജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ ടെസ്റ്റ് മാറ്റിവെക്കണമെന്നാണ് സേനയിലെ പൊതുഅഭിപ്രായം. നാലുപേരടങ്ങുന്ന സംഘമാണ് സംസ്ഥാനത്ത് എല്ലായിടത്തും ടെസ്റ്റിന് പോകുന്നത്. തൃശൂർ എ.ആർ ബറ്റാലിയൻ ഓഫിസർ കമാൻഡൻറ് നേതൃത്വം നൽകുന്ന ടീമിൽ എറണാകുളം ജില്ലയിലെ രണ്ടും കണ്ണൂർ ജില്ലയിലെ ഒരു എ.എസ്.ഐയുമാണുള്ളത്. ഇവരെ കൂടാതെ രണ്ട് പൊലീസുകാരും ഡ്രൈവറും സഹായത്തിനുണ്ട്. എല്ലാ യൂനിറ്റിലേക്കും ഇതേ ടീം തന്നെയാണ് പോകേണ്ടത്. ടീം അംഗങ്ങൾക്ക് കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ല. എന്തെങ്കിലും സംഭവിച്ചാൽ സംസ്ഥാനത്തെ മുഴുവൻ ഡോഗ് സ്ക്വാഡ് ടീമും ക്വാറൻറീനിൽ പോകേണ്ട സ്ഥിതിയാണ്. എ.ആർ ബറ്റാലിയൻ ഓഫിസർ കമാൻഡൻറിന് ഡോഗ് സ്ക്വാഡിനെ കുറിച്ച് മുൻപരിചയമില്ലെന്നും ആരോപണമുണ്ട്. ഡോഗ് സ്ക്വാഡിൽ ഇത്തരം ടെസ്റ്റ് സാധാരണ തൃശൂർ പൊലീസ് അക്കാദമിയിലും തിരുവനന്തപുരത്തുമാണ് നടത്താറുള്ളത്. ഇപ്പോഴാണ് പുതിയ ബോർഡുണ്ടാക്കി എല്ലാ ജില്ലയിലും പരിശോധന നടത്താൻ തീരുമാനിച്ചത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലകൾ തോറും നടത്തുന്ന ഇത്തരം പരിശോധനകൾ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story