Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTക്ലസ്റ്ററുകളിൽ സൂപ്പർ സ്െപ്രഡ്: സംസ്ഥാനത്ത് വൈറസ് വ്യാപനത്തിെൻറ തീവ്ര ദിശാമാറ്റം
text_fieldsbookmark_border
ക്ലസ്റ്ററുകളിൽ സൂപ്പർ സ്െപ്രഡ്: സംസ്ഥാനത്ത് വൈറസ് വ്യാപനത്തിൻെറ തീവ്ര ദിശാമാറ്റം തിരുവനന്തപുരം: സൂപ്പർ സ്പ്രെഡ് സ്ഥിരീകരിക്കുന്ന കോവിഡ് ക്ലസ്റ്ററുകൾ സമൂഹവ്യാപനത്തോളം തീവ്രമായ വൈറസ് വ്യാപനത്തിൻെറ ദിശാമാറ്റമെന്ന് ആരോഗ്യവകുപ്പ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരാളിൽനിന്ന് മൂന്നുമുതൽ എട്ടുവരെ പേരിലേക്ക് വരെ വൈറസ് പകരാം. ഇതിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതാണ് സൂപ്പർ സ്പ്രെഡ്. കേരളത്തിൽ ഒരാളിൽനിന്ന് 50ൽ കൂടുതലാളുകൾക്ക് രോഗപ്പകർച്ചയുണ്ടായ ക്ലസ്റ്ററുകൾ വരെയുണ്ടായി. ഇതാണ് വൈറസ് വ്യാപനത്തിൻെറ ദിശാമാറ്റമെന്നതിന് അടിവരയിടുന്നത്. ലോകാരോഗ്യ സംഘടന മാനദണ്ഡപ്രകാരം സൂപ്പർ സ്പ്രെഡ് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ വയനാടും (17) ആലപ്പുഴയിലും (13) കേസ് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇത്ര രൂക്ഷമായ വ്യാപനം സംസ്ഥാനത്തിന് ആദ്യമാണ്. ക്ലസ്റ്ററുകൾ ചെറുതാണെങ്കിലും കുറഞ്ഞസമയം കൊണ്ട് അപകടകരമായ നിലയിലേക്ക് വലുതാകുമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ്. അതേസമയം, സമൂഹവ്യാപനത്തിൻെറ മാനദണ്ഡങ്ങൾ ലോകാരോഗ്യസംഘടന പരിഷ്കരിച്ചിട്ടുണ്ടെന്നും അതനുസരിച്ച് സംസ്ഥാനത്ത് സ്ഥിരീകരിക്കാനുള്ള സമയമായിട്ടില്ലെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു പ്രദേശത്ത് ഒന്നിലധികം കോവിഡ് ക്ലസ്റ്ററുണ്ടായാൽ സമൂഹവ്യാപനമായി കണക്കാക്കാമെന്നായിരുന്നു നേരത്തെ ലോകാരോഗ്യ സംഘന നിർദേശം. മുംബൈ, ചെന്നൈ നഗരങ്ങളിൽ ഒരുസ്ഥലം കേന്ദ്രീകരിച്ച് ക്ലസ്റ്റർ രൂപം കൊള്ളുകയും വളരെവേഗം ഒന്നിലധികം ക്ലസ്റ്ററുകളായി മാറുകയും ക്രമേണ സമൂഹവ്യാപനത്തിലേക്ക് എത്തുകയുമാണ് ചെയ്തത്. സൂപ്പർ സ്പ്രെഡും സമാനമാണ്. ജനസാന്ദ്രത കൂടിയ കേരളത്തിലേതുപോലുള്ള സാമൂഹിക സാഹചര്യങ്ങളിൽ വിശേഷിച്ചും. തലസ്ഥാനത്തെ അനുഭവം മുൻനിർത്തി തീരദേശ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. അധ്യാപകരെയും സർക്കാർ ജീവനക്കാരെയുമെല്ലാം ഉപയോഗപ്പെടുത്തിയും വാർഡുതല സമിതികൾ സജീവമാക്കിയും തീരദേശ മേഖലകളിലെ ജാഗ്രത ഉറപ്പുവരുത്താനാണ് ആരോഗ്യവകുപ്പ് നീക്കം. സമ്പർക്കവ്യാപന കേസുകൾ മിക്ക ജില്ലകളിലും ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ഇവിടങ്ങളിലും സൂപ്പർ സ്പ്രെഡിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ. എം. ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story