Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെരുവിലിറങ്ങിയവരോട്...

തെരുവിലിറങ്ങിയവരോട് മന്ത്രി: 'ഇത് കൈവിട്ട കളി, ജനങ്ങളെ കൊലക്ക് കൊടുക്കരുത്'

text_fields
bookmark_border
തിരുവനന്തപുരം: കോവിഡിൻെറ ഭാഗമായുള്ള സംരക്ഷണവിലക്കുകളെല്ലാം ലംഘിച്ച് നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകൾ  കൂട്ടമായി തെരുവിലിറങ്ങിയത് ആരുടെ പ്രേരണയായാലും, ഏത് പ്രശ്നത്തിൻെറ പേരിലായാലും അപകടകരമായ കാര്യമാെണന്ന് മന്ത്രി കെ.കെ. ശൈലജ. 'ഇത് കൈവിട്ട കളിയാണ്. ജനങ്ങളെ കൊലക്ക് കൊടുക്കരുത്. ഒരു നിയന്ത്രണവും പാലിക്കാതെ, മാസ്ക്പോലും ധരിക്കാതെ നിരവധിപേർ കൂട്ടംചേർന്നുള്ള ഇൗ പ്രതിഷേധം വൈറസ് പകർച്ചക്കും മരണത്തിനും കാരണമാകും. ദയവ് ചെയ്ത് കേരളത്തെ വലിയ ഒരു ആപത്തിലേക്ക് വലിച്ചിഴക്കരുത്. എത്ര സാഹസികമായാണ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം. നേതാക്കൾ അണികളെ പറഞ്ഞ് മനസ്സിലാക്കണം. ഇത് തമാശക്കളിയല്ല'- മന്ത്രി വ്യക്തമാക്കി. ആൻറിജൻ ടെസ്റ്റ് നടത്തുന്നതിനെതിരെ പൂന്തുറയിൽ ശരിയല്ലാത്ത പ്രചാരണം നടന്നു. പി.സി.ആർ ടെസ്റ്റാണ് യഥാർഥമെന്നും ആൻറിജൻ ടെസ്റ്റ് ശരിയല്ലെന്നുമുള്ള നിലക്കായിരുന്നു പ്രചാരണം. വ്യാജപ്രചാരണം നടത്തിയയാൾക്കെതിരെ നടപടിയുണ്ടാകും. ജീവനിൽ കൊതിയില്ലാത്തവർ ആരുമുണ്ടാകില്ല. എന്നാൽ, ജീവൻ രക്ഷിക്കാൻ വിധിക്കപ്പെട്ടവരാണ് ആരോഗ്യപ്രവർത്തകർ. ഡോക്ടറുടെ കാറിന് നേരെ അക്രമമുണ്ടായി. ഇതെല്ലാം േകൾക്കുേമ്പാൾ ഭയമുണ്ടാകുന്നു. ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പിന്നെ ആരാണ് പൊതുജനങ്ങളെ സംരക്ഷിക്കാനുണ്ടാവുക. പകർച്ചനിരക്ക് കുറവാണ് എന്ന് പറയുന്നത് തനിയെ വന്ന് ഭവിച്ചതല്ല. കക്ഷിരാഷ്ട്രീയ ഭേദെമന്യേ എല്ലാവരുടെയും നീണ്ട നാളത്തെ കഠിനപ്രയത്നത്തിൻെറ ഭാഗമാണ്. അവസാനനിമിഷം അതുകൊണ്ടുപോയി കളയരുത്. കൈവിട്ടുേപായാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. പ്രതിഷേധങ്ങൾ നടത്താനുള്ള വ്യവസ്ഥാപിത മാർഗങ്ങളുണ്ട്. അത് സ്വീകരിക്കണം. പൂന്തുറയിൽ ഉണ്ടായത് പോലെ ഇനി ആവർത്തിക്കരുത്. അവിടത്തെ ജനങ്ങളെല്ലാം തെരുവിലിറങ്ങിയിട്ടില്ല. അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കാനാണ് ശ്രമിക്കുന്നത്. അവരെ കുറ്റം പറയാനാവില്ല. അവർ സഹകരിക്കുന്നവരാണ്. കോവിഡിന് മതവും ജാതിയുമൊന്നുമില്ല. കമ്യൂണിസ്റ്റുകാരനെന്നോ കോൺഗ്രസുകാരനെന്നോ നോക്കിയിട്ടല്ല കോവിഡ് പിടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story