Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 7:07 PM GMT Updated On
date_range 17 Aug 2022 7:07 PM GMTസമരത്തിനിടയിലും പുലിമുട്ട് നിർമാണം പുനരാരംഭിക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം പൂർണമായി നിർത്തിവെക്കണമെന്ന ആവശ്യത്തിലുറച്ച് തീരസമൂഹം ഉപരോധസമരത്തിൽ ഉറച്ചുനിൽക്കവേ കാലവർഷം പ്രമാണിച്ച് നിർത്തിവെച്ച പുലിമുട്ട് നിർമാണം സെപ്റ്റംബറോടെ പുനരാരംഭിക്കാൻ സർക്കാർ തല തീരുമാനം. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന പദ്ധതി നിർമാണ പുരോഗതി വിലയിരുത്തുന്ന യോഗത്തിലാണ് തീരുമാനം. മണ്‍സൂണ്‍ പ്രമാണിച്ച് നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്ന പുലിമുട്ട് നിർമാണം സെപ്റ്റംബറോടെ പുനരാരംഭിക്കാനും ഈ കാലയളവില്‍ പദ്ധതി പൂര്‍ത്തീകരണത്തിനാവശ്യമായ പരമാവധി പാറ സംഭരിക്കാനും തീരുമാനിച്ചു. അടുത്ത സീസണിലേക്കുള്ള പാറയുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും യോഗം പരിശോധിച്ചു. കൂടുതല്‍ ക്വാറികളിലൂടെ പാറ ലഭ്യത വർധിപ്പിക്കാന്‍ നിർമാണ കമ്പനിക്ക് നിർദേശം നല്‍കി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി പരിസരവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉറപ്പാക്കാനും സംസ്ഥാനത്തിന്‍റെ പൊതുവികസനത്തിനുള്ള പ്രോജക്ടുകള്‍ ആവിഷ്‌കരിക്കുവാനും തീരുമാനിച്ചു. തുറമുഖ സെക്രട്ടറി ടിങ്കു വിസ്വാള്‍, വിസില്‍ എം.ഡി ഗോപാലകൃഷ്ണന്‍, സി.ഇ.ഒ ഡോ. ജയകുമാര്‍, നിര്‍മാണ കമ്പനി സി.ഇ.ഒ രാജേഷ് ഝാ, പോര്‍ട്ട് ഓപറേറ്റിങ് ഓഫിസര്‍ സുശീല്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story