Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 7:03 PM GMT Updated On
date_range 17 Aug 2022 7:03 PM GMTവിഴിഞ്ഞം: രണ്ടാംദിനവും ഉപരോധം പൂർണം
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് തീരദേശസമൂഹം ആരംഭിച്ച ഉപരോധ സമരം രണ്ടാംദിനവും ശക്തം. സമരക്കാരെ പ്രധാനകവാടത്തിന് മുന്നിൽ ബാരിക്കേഡ് വെച്ച് തടയാൻ പൊലീസ് ശ്രമിച്ചു. വടംകെട്ടി ബാരിക്കേഡുകൾ മാറ്റിയ സമരക്കാർ തികച്ചും സമാധാനപൂർവമായാണ് ഉപരോധം നടത്തിയത്. നിർമാണ പ്രവർത്തനം രണ്ടാംദിനവും നിർത്തിവെച്ചു. സമരം തുടരുകയാണെങ്കിൽ ബിഷപ് ഹൗസിൽനിന്ന് താമസം മാറ്റി താനും സമരക്കാർക്കൊപ്പം ഇരിക്കുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു. മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയസും തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ മാത്യൂസ് മാർ പോളികാർപസും സമരവേദിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 22ന് ചേരുന്ന മന്ത്രിസഭ ഉപസമിതി വിഷയം ചർച്ചചെയ്യും. സമരക്കാരുമായി ചർച്ചക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും ആലോചിച്ച് മറുപടി പറയാമെന്ന നിലപാടാണ് സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത അറിയിച്ചത്. അതേസമയം, ഡൽഹിയിൽ എത്തിയ മത്സ്യബന്ധന മന്ത്രി വി. അബ്ദുറഹ്മാൻ സമരക്കാർ ഉന്നയിക്കുന്ന വിവിധ വിഷയങ്ങൾ കേന്ദ്ര മത്സ്യബന്ധന മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇതിനായി അടുത്തദിവസംതന്നെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story