Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 12:05 AM GMT Updated On
date_range 13 Jun 2022 12:05 AM GMTഅംഗൻവാടിയിലേത് ഭക്ഷ്യയോഗ്യമല്ലാത്ത ധാന്യം; ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം
text_fieldsbookmark_border
കൊട്ടാരക്കര: കല്ലുവാതുക്കൽ അംഗൻവാടിയിൽ നാല് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ അരി ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധന ഫലം. ഭക്ഷ്യ സുരക്ഷ വകുപ്പ് തിരുവനന്തപുരത്തെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് അരിയും ചെറുപയറും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ നിന്നുള്ള അരിയാണ് കുട്ടികൾക്ക് നൽകിയത്. ഈ മാസം നാലിനാണ് കുട്ടികൾ ആഹാരം കഴിച്ച് ആശുപത്രിയിലായത്. തുടർന്ന്, കൊട്ടാരക്കര ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രഭ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന്, ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫിസർ ഇന്ദിര അംഗൻവാടി വർക്കറെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കുട്ടികൾക്ക് ലഭിച്ച അരി പഴകിയതാണെന്ന് ഹെൽപറും വർക്കറും അധികൃതരെ അറിയിച്ചിരുന്നു. നാലുമാസം മുമ്പ് കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ പഴകിയ അരിയും വിഷ പദാർഥവും കണ്ടെത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story