പ്ലാസ്റ്റിക് നിരോധിച്ച കോർപറേഷൻ ആഘോഷ ചടങ്ങിൽ പ്ലാസ്റ്റിക് പുൽത്തകിടിയൊരുക്കി അലങ്കാരം
text_fieldsതൃശൂർ: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ കോർപറേഷെൻറ ആഘോഷ ചടങ്ങിൽ പ്ലാസ്റ്റിക് പുൽത്തകിടി വെച്ച് അലങ്കാരം. നഗരസഭ ശതാബ്ദിയാഘോഷ ഉദ്ഘാടന ചടങ്ങിനെ മോടിപിടിപ്പിക്കാനാണ് സ്വാഭാവിക ഉദ്യാനം മാറ്റി പ്ലാസ്റ്റിക് പുൽത്തകിടിയൊരുക്കിയത്. കോർപറേഷൻ അങ്കണത്തിലുണ്ടായിരുന്ന ഉദ്യാനം പരിപൂർണമായും നശിപ്പിച്ചു കളഞ്ഞാണ് ലക്ഷങ്ങൾ ചെലവഴിച്ച് പ്ലാസ്റ്റിക് പുൽത്തകിടി വെച്ചുപിടിപ്പിച്ചിരിക്കുന്നതെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പ്രതിപക്ഷ കൗൺസിലറുമായ ജോൺ ഡാനിയേൽ പറഞ്ഞു.
വർഷങ്ങളായുള്ളതാണ് കോർപറേഷൻ ആസ്ഥാനത്തെ പൂന്തോട്ടം. അങ്കണം മോടിപിടിപ്പിക്കുന്നതിെൻറ ഭാഗമായി കോമ്പൗണ്ടിൽ ഉണ്ടായിരുന്ന വേപ്പ് മരവും മുറിച്ചുമാറ്റി. 20 വർഷം പഴക്കമുണ്ടായിരുന്ന മരമാണ് നിർദാക്ഷിണ്യം പിഴുതെറിഞ്ഞത്. മരം മുറിക്കുന്നതിന് വനം വകുപ്പിൽനിന്ന് അനുവാദം വാങ്ങിയിട്ടില്ല. പ്ലാസ്റ്റിക് പുൽത്തകിടിയിൽ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിച്ച് അദ്ദേഹത്തെ അപമാനിച്ചതായി ജോൺ ഡാനിയേൽ ആരോപിച്ചു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി വകുപ്പിന് പരാതി നൽകുമെന്ന് ജോൺ ഡാനിയേൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.