Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 11:58 PM GMT Updated On
date_range 11 Aug 2020 11:58 PM GMTകോവിഡ് സാമൂഹ്യ സന്നദ്ധ സേന നോക്കുകുത്തി
text_fieldsbookmark_border
തൃശൂർ: കോവിഡ് വൈറസ് പ്രതിരോധത്തിനായി രൂപവത്കരിച്ച സാമൂഹ്യ സന്നദ്ധ സേന വെറും നോക്കുകുത്തി. ജില്ലാതലത്തിൽ ഒരുക്കിയ സാമൂഹ്യ സന്നദ്ധ സേനയിൽ 24,246 പേരാണ് അംഗങ്ങളായുള്ളത്. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവറത്തകർ, പൊതുജനങ്ങൾ അടക്കം സേന അംഗങ്ങളെ സമ്പർക്ക രോഗം വ്യാപകമായി വർദ്ധിച്ചതോടെ മഷിയിട്ടു നോക്കിയിട്ടും കാണാനില്ല. 117 ഡോക്ടർമാരാണ് സാമൂഹ്യ സന്നദ്ധ സേനയുടെ ഭാഗമായി ജില്ലയിൽ രജിസ്റ്റർ ചെയ്തത്. അത്യാവശ്യ ഘട്ടത്തിൽ117 പേരെയും അവരുടെ മൊബൈൽ നമ്പറിൽ സേവനം ആവശ്യപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പ് വിളിച്ചു. എന്നാൽ എത്തിയ ഡോക്ടറമാരുടെ എണ്ണം കേട്ട് ഞെട്ടരുത്. വെറും എട്ടു പേർ മാത്രം. ഇൻറർവ്യൂയും പെരുമാറ്റച്ചട്ടവും അടക്കം എല്ലാം കഴിഞ്ഞ് എട്ടിൽ നിന്നും വൈദ്യസേവനം ലഭിച്ചത് ഒരാളിൽ നിന്നു മാത്രം. അതുതന്നെ ഒരു വൈദ്യ വിദ്യാർഥിയാണ്. ആരോഗ്യ പ്രവർത്തകർക്ക് അടക്കം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതോടെ പ്രതിരോധ പ്രവർത്തനത്തിന് ആളെ കിട്ടാത്ത സാഹചര്യം ജില്ലയിൽ ഉണ്ടായിരുന്നു. മെഡിക്കൽ കോളജ് വാർഡുകളിലും ഇതര കോവിഡ് ആശുപത്രികളിലും നഴ്സുമാർക്ക് അടക്കം കോവിഡ് ബാധിച്ചിരുന്നു. തിങ്കളാഴ്ചയും ഒരു ആരോഗ്യ പ്രവർത്തകക്ക് വൈറസ് ബാധയുണ്ടായി. ഡോക്ടറമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശപ്രവർത്തകർ എന്നിങ്ങനെ വിവിധ തസ്തികളിലുള്ളവർ കോവിഡിന് ഇരയുമായി. ഇങ്ങനെയുള്ള സാഹചര്യത്തിൽ നിരവധി ഡോക്ടർമാർ ഉൾപ്പെടെ നിരീക്ഷണത്തിൽ പോകോണ്ട സാഹചര്യവും ഉണ്ടായി. ജൂലൈ മുതൽ വൈറസ് വ്യാപനതോത് കൂടിയേതാടെ ഡോക്ടർമാരുടെ സേവനം അത്യാവശ്യമായി മാറുകയായിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ജില്ലാ ആരോഗ്യ ഒാഫീസിൽ നിന്നും സേനയിൽ പേര് രജിസ്റ്റർ ചെയ്ത 117 ഡോക്ടർമാരെ വിളിച്ചത്. വിളച്ചവരിൽ 109 പേരും അനുകുൽല നിലപാടല്ല സ്വീകരിച്ചത്. ബാക്കി വന്ന എട്ടിൽ ഏഴുപേരും ഇൻറവ്യൂവിന് പിന്നാലെ പിൻമാറുകയും ചെയ്തു. സേനയിൽ പേരു നൽകിയ നഴ്സുമാരും ഫാർമസിസ്റ്റുകളും അടക്കം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ പ്രതികരണം പ്രതികൂലമായിരുന്നു. എന്നാൽ സേനയിൽ കണ്ണിചേർന്ന പൊതുജനങ്ങൾ തെറ്റില്ലാത്ത രീതിയിൽ സഹകരിക്കുന്നതല്ലാതെ മറ്റുള്ളവരുടെ സേവനം ലഭ്യമല്ല. സന്നദ്ധ, യുവജന സംഘടനകൾ അടക്കമാണ് ജില്ലയുടെ വിവിധ മേഖലകളിൽ കുറച്ചെങ്കിലും സഹകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story