Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTഉന്നത വിദ്യാഭ്യാസം: റിപ്പോർട്ട് തിരക്കിട്ട് നടപ്പാക്കരുത് -പരിഷത്ത്
text_fieldsbookmark_border
തൃശൂർ: അഫിലിയേറ്റഡ് കോളജുകളിൽ പുതിയ ബിരുദ-ബിരുദാനന്തര കോഴ്സുകൾ അനുവദിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സാബു തോമസ് കമ്മിറ്റി ഉന്നത വിദ്യാഭ്യാസ കൗൺസിലിന് നല്‍കിയ റിപ്പോർട്ട് തിരക്കിട്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പൊതുചർച്ചയിലൂടെ രൂപപ്പെടുത്തിയ നയത്തിൻെറ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ. യു.ജി.സി പരിഷ്കാരങ്ങൾക്ക് അനുസൃതമാണ് മാറ്റമെങ്കിൽ ആ നിർദേശങ്ങൾ ആദ്യം വിശദമായി ചർച്ച ചെയ്യണം. കോവിഡ് സാഹചര്യം മുതലെടുത്ത് വൈസ് ചാൻസലർമാരുടെ യോഗം ഉന്നത അധികാരസമിതിയായി നയപര തീരുമാനങ്ങൾ നടപ്പാക്കുകയാണ്. നാലുവർഷ ബിരുദ കോഴ്സ് (ഓണേഴ്സ്) നിർദേശിച്ചത് നിലവിലുള്ള മൂന്ന് വർഷ ഓണേഴ്സ് കോഴ്സ് സംബന്ധിച്ച് പഠിച്ച ശേഷമാണോ എന്ന് വ്യക്തമല്ല. പുതുതായി വികസിക്കുന്ന മേഖലകള്‍ ബിരുദതലത്തിലാണോ ബിരുദാനന്തര തലത്തിലാണോ പഠിപ്പിക്കേണ്ടത് എന്നതും ചർച്ചയിലൂടെ തീരുമാനിക്കണം. പഠനവകുപ്പുകളിൽ ഗവേഷണത്തിനും അവയുടെ പ്രസിദ്ധീകരണങ്ങൾക്കും പ്രോത്സാഹനം നല്‍കണമെന്നും സംസ്ഥാന പ്രസിഡൻറ് എ.പി. മുരളീധരനും ജനറല്‍ സെക്രട്ടറി കെ. രാധനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story