Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:58 PM GMT Updated On
date_range 12 July 2020 11:58 PM GMTകാർഷിക സർവകലാശാലയിൽ ഔദ്യോഗിക വാഹന ദുരുപയോഗം
text_fieldsbookmark_border
തൃശൂർ: കാർഷിക സർവകലാശാലയിൽ സ്വകാര്യ ആവശ്യങ്ങൾക്ക് ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതി. ഉദ്യോഗസ്ഥർ കിലോമീറ്ററുകൾ സഞ്ചരിച്ച് ഉച്ചക്ക് വീട്ടിൽ പോയി ഊണ് കഴിച്ച് വിശ്രമിച്ച് തിരിച്ചുവരാൻ പോലും സർവകലാശാലയുടെ വാഹനം ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം മണ്ണുത്തിയിൽ സർവകലാശാലയുടെ വാഹനം പൊലീസ് വാഹനത്തിൽ ഇടിച്ചിരുന്നു. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ, അദ്ദേഹം രേഖാമൂലം അധികാരപ്പെടുത്തുന്നവരോ ഇല്ലാതെ വാഹനം ഓടാൻ പാടില്ല എന്നാണ് ചട്ടം. ഓഫിസ് സമയത്ത് മണ്ണുത്തിയിൽ എത്തേണ്ടതില്ലാത്ത വാഹനം അമിത വേഗത്തിൽ മാർക്കറ്റ് റോഡിലൂടെ വന്നാണ് പൊലീസ് വാഹനത്തിൻെറ പിറകിൽ ഇടിച്ചത്. ദിവസങ്ങൾ പിന്നിട്ടിട്ടും ചുമതലയുള്ള ഉദ്യോഗസ്ഥർ ഇക്കാര്യം സർവകലാശാലക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. പൊലീസുമായി ധാരണയിലെത്തുകയാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story