Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 5:14 PM GMT Updated On
date_range 7 July 2020 5:14 PM GMTപച്ചക്കറി വിത്ത് വിതരണം
text_fieldsbookmark_border
എരുമപ്പെട്ടി: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പച്ചക്കറിവിത്ത് വിതരണം ചെയ്യും. രണ്ട് ലക്ഷം രൂപയാണ് ഇതിന് പദ്ധതിവിഹിതമായി ഉൾപ്പെടുത്തിയത്. പദ്ധതിയുടെ ഭാഗമായി 8500 വിത്ത് പാക്കറ്റുകൾ പഞ്ചായത്തിലെ 18 വാർഡുകളിലെ കുടുംബങ്ങളിലേക്ക് എത്തിക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം എരുമപ്പെട്ടി കൃഷിഭവനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി.പി. ആശാമോൾ സ്വാഗതവും കൃഷി അസിസ്റ്റൻറ് ബൈജു ഫ്രാൻസിസ് നന്ദിയും പറഞ്ഞു. പടം : TT erumapetti panchayath pachakkari vith എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണം പ്രസിഡൻറ് മീന ശലമോൻ നിർവഹിക്കുന്നു മിനി വയോജന പാർക്ക് തുറന്നുകൊടുത്തു എരുമപ്പെട്ടി: ഗ്രാമപഞ്ചായത്തിലെ ചിറ്റണ്ട സൻെറർ കേന്ദ്രീകരിച്ച് 2019-20 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മിനി വയോജന പാർക്ക് തുറന്നു കൊടുത്തു. ചിറ്റണ്ട സൻെററിൽ മലിനമായി കിടന്നിരുന്ന പൊതുകിണർ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ചുറ്റുമതിൽ കെട്ടി നെറ്റ് ഇട്ട് വൃത്തിയാക്കിയിരുന്നു. ഈ കിണറിൻെറ പരിസരത്തുള്ള സ്ഥലവും കുന്നത്ത് വീട്ടിൽ സുരേന്ദ്രൻ നായർ വിട്ടുതന്ന സ്ഥലവും പ്രയോജനപ്പെടുത്തിയാണ് വയോജന പാർക്ക് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൻെറ നടത്തിപ്പുചുമതല പഞ്ചായത്തിലെ വയോജന ക്ലബിനെയാണ് ഏൽപിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ, മെംബർമാരായ സുദിനി ദാസൻ, ഷീബ രാധാകൃഷ്ണൻ, സി.വി. ജെയ്സൺ, വയോജന ക്ലബ് അംഗം വത്സലൻ നായർ എന്നിവർ പങ്കെടുത്തു. പടം : TT erumapetti panchayth mini vayojana park1 TT erumapetti panchayth mini vayojana park2 എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ചിറ്റണ്ട സൻെറററിൽ ആരംഭിച്ച മിനി വയോജന പാർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story