Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോപുലർ ഫിനാൻസ്:...

പോപുലർ ഫിനാൻസ്: സർക്കാർ നടപടിയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ

text_fields
bookmark_border
കേരളത്തിനകത്തും പുറത്തുമായി അരലക്ഷത്തിലധികം നിക്ഷേപകരാണുള്ളത് കോന്നി: പോപുലർ ഫിനാൻസ് ഉടമകളുടെ സ്ഥാവര ജംഗമവസ്തുക്കൾ കണ്ടെത്തി വിറ്റഴിച്ച് നിക്ഷേപകർക്ക് പണം തിരികെനൽകുമെന്ന സർക്കാർ ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ. എന്നാൽ, വസ്തുക്കൾ വിറ്റഴിച്ചാൽ അതിലൂടെ എത്രകോടി രൂപ കണ്ടെത്താനാകുമെന്നും നിക്ഷേപകർക്ക് പണം തിരികെനൽകാൻ കഴിയുമോയെന്നും ആശങ്കയുണ്ട്. കേരളത്തിനകത്തും പുറത്തുമായി അരലക്ഷത്തിലധികം നിക്ഷേപകരാണുള്ളത്. ഇതിനകം കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നിക്ഷേപകർ മുൻസിഫ് കോടതികളിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. വകയാർ ആസ്ഥാനമന്ദിരം പ്രവർത്തിക്കുന്ന കെട്ടിടവും അതിനോടുചേർന്ന് വിവിധ സർവേ നമ്പറുകളിൽ ഉൾപ്പെട്ട വസ്തുകൾ കോടതി മുഖാന്തരം അറ്റാച് ചെയ്ത് നോട്ടീസ് പതിച്ചിരിക്കുകയാണ്. ഇത് സർക്കാർ നീക്കത്തിന് തിരിച്ചടിയാകും. പോപുലർ ഫിനാൻസ് പൂട്ടലിൻെറ വക്കിലെത്തിയപ്പോൾ കോന്നി സെൻട്രൽ ജങ്ഷനിൽ കോടികൾ വിലവരുന്ന വസ്തുക്കൾ കച്ചവടം നടത്തിയിരുന്നു. കൂടാതെ വിലകൂടിയ ആഡംബര വാഹനങ്ങളും വിറ്റഴിച്ചു. തട്ടിപ്പ് നടത്തി പൊലീസിൽ കീഴടങ്ങിയ ഉടമ റോയി ഡാനിയലിനെയും മക്കളെയുംകൊണ്ട് നടത്തിയ തെളിവെടുപ്പിൽ കർണാടക, ആന്ധ്ര, തമിഴ്നാട്, കേരളത്തിൻെറ വിവിധ ജില്ലകളിൽ വസ്തുക്കളും ഫ്ലാറ്റുകൾ, 16 വാഹനങ്ങൾ എന്നിവ അന്വേഷണസംഘം കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനെയെല്ലാം നിലവിലെ വിലകൾ നിശ്ചയിച്ച് വിൽപന നടത്തിയാലും ഏകദേശം 200 കോടിക്ക് മുകളിൽ വരില്ല. കൂടാതെ നിക്ഷേപകർ തമ്മിൽ പലതട്ടായി തിരിയുന്നതും പ്രതിസന്ധി സൃഷ്ടിക്കും. പെരുനാട് പഞ്ചായത്തിൽ 2400 കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ വടശ്ശേരിക്കര: ജലജീവൻ മിഷൻ പദ്ധതിയിലൂടെ പെരുനാട് പഞ്ചായത്തിൽ 2400 കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ നൽകും. പെരുനാട് ജലപദ്ധതിയിൽനിന്നാണ് ശുദ്ധീകരിച്ച ജലം നൽകുക. നേരത്തേ ആദ്യഘട്ടത്തിൽ 600 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് 1800 പേർക്കുകൂടി കണക്ഷൻ നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ചെലവിൻെറ 40 ശതമാനം കേന്ദ്രസർക്കാറും 35 ശതമാനം സംസ്ഥാന സർക്കാറും 15 ശതമാനം പഞ്ചായത്തുമാണ് വഹിക്കുന്നത്. ഗുണഭോക്താക്കളുടെ വിഹിതമായി 10 ശതമാനം തുക അടക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story