Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 24 Sep 2020 11:58 PM GMTകെ.എസ്.യു, യുവമോർച്ച എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം
text_fieldsbookmark_border
പടം മെയിൽ.... *പൊലീസ് ലാത്തിവീശി, ജലപീരങ്കി പ്രയോഗിച്ചു *നിരവധിപേർക്ക് പരിക്ക് പത്തനംതിട്ട: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങൾക്കെതിരെയുണ്ടായ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് കെ.എസ്.യുവും യുവമോർച്ചയും എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി. വ്യാഴാഴ്ച രാവിലെ 11.45നായിരുന്നു കെ.എസ്.യുവിൻെറ പ്രതിഷേധം. അബാൻ ജങ്ഷനിൽനിന്ന് പ്രകടനവുമായെത്തിയ കെ.എസ്.യു പ്രവർത്തകരെ റിങ് റോഡിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് രണ്ടുവട്ടം ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവർത്തകരിൽ ചിലർ കൈയിലിരുന്ന കമ്പ് പൊലീസിനുനേരെയും ജലപീരങ്കിക്കുനേരെയും എറഞ്ഞു. ബാരിക്കേഡിൻെറ വശത്തുകൂടി പ്രവർത്തകർ അകത്തുകടക്കാൻ ശ്രമിച്ചതോടെ പൊലീസ് രണ്ടുവട്ടം ലാത്തി വീശി. തുടർന്ന് പ്രവർത്തകർ സംഘടിച്ചെത്തിയെങ്കിലും ബാരിക്കേഡിന് അപ്പുറത്തുനിന്ന് കൂടുതൽ പൊലീസെത്തി പ്രവർത്തകരെ ഒാടിച്ചു. കെ.എസ്.യു ജില്ല പ്രസിഡൻറ് അൻസർ മുഹമ്മദ്, ജില്ല ജനറൽ സെക്രട്ടറി റോബിൻ മോൻസി, സുബ്ഹാൻ അബ്ദുൽ മുത്തലിബ്, നന്ദു ഹരി, അഭിജിത്ത് സോമൻ, ജോമി വർഗീസ്, ഇജാസ് ഖാൻ എന്നിവർക്ക് പരിക്കേറ്റു. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എസ്. ജോയി ഉദഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് അൻസർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് സംസാരിച്ചു. വ്യാഴാഴ്ച 12.50നായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് നാലുവട്ടം ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ദേശീയ സെക്രട്ടറി അനൂപ് ആൻറണി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. യുവമോ൪ച്ച ജില്ല ജനറൽ സെക്രട്ടറി ആ൪. നിതീഷ്, ബി.ജെ.പി മണ്ഡലം സെക്രട്ടറി സൂരജ് ഇലന്തൂ൪, യുവമോ൪ച്ച ജില്ല ഭാരവാഹികളായ ശരത്ത്, അഖിൽ, ഹരി നീ൪വിളാകം, വിനു വി. പിള്ള, ശ്രീജിത്ത് തട്ട, ബി.ജെ.പി തിരുവല്ല മണ്ഡലം വൈസ് പ്രസിഡൻറ് രാജ്പ്രകാശ്, യുവമോ൪ച്ച മണ്ഡലം പ്രസിഡൻറ് വിപിൻ വാസുദേവ്, മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു പരുത്തിക്കാവ് എന്നിവർ സംസാരിച്ചു --------------- box കരുതലെടുത്ത് പൊലീസ് പത്തനംതിട്ട: തിരുവനന്തപുരത്ത് പ്രതിഷേധക്കാരിൽനിന്നുണ്ടായ കോവിഡ് വ്യാപനം ജില്ലയിൽ സംഭവിക്കാതിരിക്കാൻ പൊലീസ് കൂടുതൽ മുൻകരുതലെടുത്തു. പ്രകടനങ്ങൾക്കുമുമ്പേ കോവിഡിൻെറ സാഹചര്യം ഡിവൈ.എസ്.പി കെ. സജീവ് സേനാംഗങ്ങൾക്ക് വിശദീകരിച്ചു. കോവിഡ് കണക്കിലെടുത്ത് സേനാംഗങ്ങൾ മാസ്കും ഗ്ലൗസും ഉപയോഗിക്കണമെന്ന് നിർദേശിച്ചു. പരമാവധി സംയമനം പാലിക്കാനും ആക്രമണങ്ങളിലേക്ക് കടന്നാൽ മാത്രം ലാത്തി പ്രയോഗിച്ചാൽ മതിയെന്നും അദ്ദേഹം നിർദേശിച്ചു. ഗ്ലൗസ് ധരിക്കാതെ എത്തിയ സേനാംഗങ്ങൾക്ക് ഗ്ലൗസും വാങ്ങി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story