Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുനലൂർ-മൂവാറ്റുപുഴ...

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനം: കോന്നി-പ്ലാച്ചേരി ഭാഗത്ത് നിർമാണം വേഗത്തിലാക്കാൻ നിർദേശം

text_fields
bookmark_border
കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിൻെറ ഭാഗമായി ഗതാഗതം വഴിതിരിച്ചുവിട്ട കോന്നി-പ്ലാച്ചേരി ഭാഗത്ത് നിർമാണം വേഗത്തിലാക്കാൻ കരാർ ഏടുത്ത കമ്പനിക്ക് നിർദേശം നൽകിയതായി കെ.യു. ജനീഷ്കുമാർ എം.എൽ.എ. പ്രധാന വളവുകൾ നേരെ ആകുന്നതോടെ റോഡപകടം കുറക്കാനാകും. 2021 ഡിസംബർ വരെയാണ് നിർമാണ കാലാവധി. കോന്നി ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമാണ ഉദ്ഘാടനം കോന്നിയിൽ നിർവഹിച്ചത്. സംസ്ഥാനത്ത് പ്രൊക്യൂർമൻെറ് കൺസ്ട്രക്ഷൻ രീതിയിൽ നിർമിക്കുന്ന ആദ്യ റോഡാണിത്. പൊൻകുന്നം മുതൽ പുനലൂർ വരെ 82.11കിലോമീറ്റർ റോഡ് വികസനമാണ് കെ.എസ്.ടി.പി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്. മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ടെൻഡർ. 737.64കോടി രൂപയാണ് ആകെ അടങ്കൽ. കോന്നി മുതൽ പ്ലാച്ചേരിവരെ 30.16 കിലോമീറ്ററിന് 274.24 കോടിയും പുനലൂർ മുതൽ കോന്നിവരെ 29.84 കിലോമീറ്ററിന് 226.61 കോടിയുമാണ് അടങ്കൽ. പ്ലാച്ചേരി മുതൽ കോന്നിവരെ ഭാഗത്തെ വികസനത്തിൽ കോന്നി നിയോജകമണ്ഡലത്തിലെ 13.06 കിലോമീറ്റർ റോഡാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 14 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്‌.10 മീറ്ററിൽ ടാറിങ് നടത്തും. ഇരുവശങ്ങളും രണ്ട് മീറ്റർ വീതിയിൽ നടപ്പാത നിർമിക്കും. കോന്നി നിയോജകമണ്ഡലത്തിൽ 16.2 കിലോമീറ്റർ ദൂരത്തിൽ ഡ്രെയിനേജ് നിർമിക്കും. അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഫുട്പാത്ത് കം ഡ്രെയിനേജും നിർമിക്കും. 1.46 കിലോമീറ്റർ വി.ഡ്രെയിനും 49 കൾവേർട്ടും ഒരു മൈനർ ബ്രിഡ്ജും ഒരു നടപ്പാലവും നിർമിക്കും. നിയോജകമണ്ഡലത്തിൽ ഒരു പ്രധാന ജങ്ഷനും 10 ചെറുകിട ജങ്ഷനുകളും വികസിപ്പിക്കും. എല്ലാ ബസ് സ്റ്റോപ്പുകളും ബസ്ബേകളായി വികസിപ്പിക്കും. സ്ട്രീറ്റ് ലൈറ്റും, ട്രാഫിക് ലൈറ്റുകളും സ്ഥാപിക്കുന്നതും പദ്ധതിയിലുണ്ട്. എം.എൽ.എയോടൊപ്പം കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജാസ്മിൻ, അസി. എക്‌സി. എൻജിനീയർ ബി. ദീപ, അസി. എൻജിനീയർ അനില ജോസ്, ലോകബാങ്ക് കൺസൾട്ടൻറ് ടീം ലീഡർ ടി. രമേഷ്, സേഫ്റ്റി സ്പെഷലിസ്റ്റ് പെണ്ണമ്മ, േപ്രാജക്ട് മാനേജർ സുനിൽ കുമാർ, ജയ്പൂർ സി.ഇ.ജി കൺസൾട്ടിങ് കമ്പനി അസി. െറസിഡൻറ് എൻജിനീയർ ലക്ഷ്മി നാരായണൻ തുടങ്ങിയവരും അവലോകനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story