Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമസ്‌കത്തില്‍നിന്ന്...

മസ്‌കത്തില്‍നിന്ന് എത്തിയ ആള്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; ​നാട്ടുകാര്‍ ഭീതിയിൽ

text_fields
bookmark_border
അടൂര്‍: മസ്‌കത്തില്‍നിന്ന് അപ്രതീക്ഷിതമായി നാട്ടിലെത്തിയ ആള്‍ ക്വാറൻറീനില്‍ കഴിയാതെ മദ്യപിച്ച് പുറത്തിറങ്ങി ബഹളമുണ്ടാക്കി. ഇതോടെ നാട്ടുകാര്‍ ഭീതിയിലായി. രാവിലെ എട്ടു മുതല്‍ ഉച്ചക്ക്​ ഒന്നരവരെ ഇയാൾ ബഹളം കൂട്ടുകയായിരുന്നു. നാട്ടുകാരുടെ സ്വൈരംകെടുത്തിയ 42കാര​ൻെറ മാതാപിതാക്കളും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം മസ്‌കത്തില്‍ തന്നെയാണ്. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഒഴുകുപാറയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 11ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി ടാക്‌സി വിളിച്ച് പുലര്‍ച്ചയോടെ വീട്ടിലെത്തിയ ഇയാള്‍ മുറ്റത്തിറങ്ങി നടക്കുന്നതുകണ്ട ഗ്രാമപഞ്ചായത്ത്​ അംഗം മുളക്കല്‍ വിശ്വനാഥന്‍ നായര്‍ ക്വാറൻറീനില്‍ ഇരിക്കേണ്ട ആവശ്യകത ശ്രദ്ധയിൽപെടുത്തി. എന്നാല്‍, താന്‍ തോന്നിയതുചെയ്യും എന്നു പറഞ്ഞ്്്്്് ബഹളമുണ്ടാക്കിയ ഇയാളെ പരിസരവാസികൾ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ്്്്്്്്്് അടൂരില്‍നിന്ന് പൊലീസെത്തി. പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡി.എം.ഒയും തഹസില്‍ദാറും ഇടപെട്ട് ഉച്ചക്ക്​്്്്്്്്്്് ഒന്നരയോടെ ബലമായി പിടിച്ചു കയറ്റി ആംബുലന്‍സില്‍ കോവിഡ് പരിശോധനക്കും അനന്തര നിരീക്ഷണത്തിനും കോഴഞ്ചേരി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാള്‍ വരുന്ന വിവരം ഗ്രാമപഞ്ചായത്തില്‍ അറിയിച്ചിട്ടില്ലായിരുന്നുവെന്നും ആറു മണിക്കൂറോളം വാര്‍ഡില്‍ ഭീതി സൃഷ്​ടിച്ച സംഭവം നടന്നിട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെ അറിയിച്ചിട്ടുപോലും സ്ഥലത്തെത്താനോ ആവശ്യമായ നടപടി സ്വീകരിക്കാനോ തയാറായി​െല്ലന്നും വാര്‍ഡ് അംഗം മുളക്കല്‍ വിശ്വനാഥന്‍ നായര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story