Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2020 11:58 PM GMT Updated On
date_range 20 Aug 2020 11:58 PM GMTpe
text_fieldsbookmark_border
ചാലിശ്ശേരി പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറി ചാലിശ്ശേരി: യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്ന ചാലിശ്ശേരി പള്ളി കോടതി വിധിയെ തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറി. നൂറ്റാണ്ടുകളായി യാക്കോബായ സഭയുടെ ഭാഗമായി ആരാധന നടത്തിയിരുന്ന സൻെറ് പീറ്റേഴ്സ് ആൻഡ് സൻെറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയാണ് പൊലീസ് സംരക്ഷണത്തിൽ ആർ.ഡി.ഒക്ക് വേണ്ടി പട്ടാമ്പി തഹസിൽദാർ ശ്രീജിത്ത് ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയത്. ഹൈകോടതി വിധിയെ തുടർന്ന് ചാലിശ്ശേരി പൊലീസ് ബുധനാഴ്ച വൈകീട്ട് ഭരണ സമിതിയംഗങ്ങളുമായി സംസാരിച്ചിരുന്നു. സമാധനപരമായി വിധി നടപ്പിലാക്കാൻ തയാറാണെന്ന് യാക്കോബായ വിഭാഗം അറിയിച്ചതനുസരിച്ച് വ്യാഴാഴ്ച രാവിലെ 10ന് താക്കോൽ കൈമാറ്റം നിശ്ചയിച്ചു. എന്നാൽ വ്യാഴാഴ്ച പുലർച്ച രണ്ടിന് വൻ പൊലീസ് സംഘം പള്ളിയിലെത്തി പ്രധാന ശുശ്രൂഷകരിൽനിന്ന് താക്കോൽ വാങ്ങി പള്ളിക്ക് ചുറ്റും നിലയുറപ്പിച്ചു. യാക്കോബായ വിഭാഗം രാത്രിയിൽതന്നെ പള്ളിയിൽ കുത്തിയിരിപ്പ് നടത്തുമെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. രാവിലെ നിലവിലെ പള്ളി വികാരി ഫാ. ജെയിംസ് ഡേവിഡിൻെറ നേതൃത്വത്തിൽ കുർബാന അർപ്പിച്ചു. ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റവന്യൂ സംഘം പള്ളിയിലെ സാധനങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാക്കി പട്ടാമ്പി തഹസിൽദാർ ശ്രീജിത്തിന് താക്കോൽ കൈമാറുകയായിരുന്നു. പിന്നീട് തഹസിൽദാർ പള്ളി അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തി. വൈകീട്ട് ഓർത്തഡോക്സ് വിഭാഗത്തിലെ വൈദികൻ ഫാ. മാത്യു ജേക്കബിന് ആർ.ഡി.ഒ താക്കോൽ കൈമാറി. പടം tcg chalissery thakol kaimaral ചാലിശ്ശേരി പള്ളിയുടെ താക്കോൽ ആർ.ഡി.ഒ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story