Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2020 11:59 PM GMT Updated On
date_range 28 Oct 2020 11:59 PM GMTആഭരണവും പണവും കവർച്ച നടത്തിയ കേസിലെ പ്രതിക്ക് ഏഴു വർഷ തടവും 5000 രൂപ പിഴയും
text_fieldsbookmark_border
ആഭരണവും പണവും കവർച്ച നടത്തിയ കേസിലെ പ്രതിക്ക് ഏഴുവർഷ തടവും 5000 രൂപ പിഴയും പാലക്കാട്: വാഹനം ഇടിച്ചുവീഴത്തി ആഭരണവും പണവും കവർച്ച നടത്തിയ കേസിലെ പ്രതിക്ക് ഏഴുവർഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ചു. കല്ലേപ്പുള്ളി മിൽമ റോഡിൽ സാദിഖിനെയാണ് (36) പാലക്കാട് അഡി. ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജി വിനോദ് കുമാർ ശിക്ഷിച്ചത്. 2009 ജൂലൈ 26നാണ് സംഭവം. കഞ്ചിക്കോട് സത്രപടിയിലെ ജ്വല്ലറി അടച്ച് സ്ഥാപനത്തിലെ ജോലിക്കാരനായ അനിൽ സ്വർണാഭരണങ്ങളും പണവും അടങ്ങുന്ന ബാഗുമായി ബൈക്കിൽ പാലക്കാട് ഭാഗത്തേക്ക് വരുന്ന വഴി കാറിൽ പിന്തുടർന്ന പ്രതി ദേശീയപാത മരുതറോഡ് വെച്ച് അനിലിനെ ഇടിച്ചുവീഴ്ത്തി മുഖത്ത് മുളകുപൊടി എറിഞ്ഞ് അനിലിൻെറ കൈവശം ഉണ്ടായിരുന്ന 870 ഗ്രാം സ്വാർണാഭരണങ്ങളും 20,000 രൂപയും കവർച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. കസബ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പാലക്കാട് ഡിവൈ.എസ്.പി സി.കെ. രാമചന്ദ്രനാണ് കേസ് തുടരാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പൊസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. ജയപ്രകാശാണ് ഹാജരായത്. (പടം P3 PRATHI . സാദിഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story