Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതിരുവേഗപ്പുറയിൽ ...

തിരുവേഗപ്പുറയിൽ വിമതരുടെ പടപ്പുറപ്പാട്

text_fields
bookmark_border
പട്ടാമ്പി: ഭരണത്തുടർച്ചക്ക് കോപ്പു കൂട്ടിയിറങ്ങിയ യു.ഡി.എഫും പിടിച്ചെടുക്കാൻ വിയർപ്പൊഴുക്കുന്ന എൽ.ഡി.എഫും ഒരു പോലെ വിമതപ്പേടിയിലാണ് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിൽ. യു.ഡി.എഫിൽ ലീഗിനെയാണ് വിമതൻ ചൊടിപ്പിക്കുന്നതെങ്കിൽ എൽ.ഡി.എഫിൽ സി.പി.എമ്മിൻെറ സിറ്റിങ് വാർഡിലാണ് ഭീഷണി. 11ാം വാർഡിൽ ലീഗ് സ്ഥാനാർഥി പി.ടി. ഹംസക്കെതിരെ കെ.എം.സി.സി മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അബ്ദുൽ നാസറാണ് രംഗത്തുള്ളത്. ലീഗിന് കെണിയായി വേറൊരു ഹംസയും അപരനായുണ്ട്. സ്ഥാനമൊഴിഞ്ഞ ഭരണസമിതിയിൽ ലീഗിന് ഒമ്പത് പ്രതിനിധികളാണുണ്ടായിരുന്നത്. മൂന്ന് കോൺഗ്രസ് മെമ്പർമാരുമടക്കം 18 അംഗ സമിതിയിൽ 12 അ൦ഗ ഭൂരിപക്ഷത്തിലാണ് ലീഗിലെ ടി.പി. ശാരദ, കോൺഗ്രസിലെ ടി.പി. കേശവൻ എന്നിവർ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ അലങ്കരിച്ചത്. അതുകൊണ്ട് വിമതനെ അത്ര കാര്യമാക്കേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫ്. എന്നാൽ എൽ.ഡി.എഫിൻെറ സ്ഥിതി അതല്ല. ഇത്തവണ ഏതുവിധേനയും ഭരണം പിടിച്ചെടുക്കാനുള്ള പ്രവർത്തകരുടെ ആവേശത്തിലാണ് പതിമൂന്നാം വാർഡിൽ സി.പി.എം വിമതൻ ബാലസുബ്രഹ്മണ്യൻ വെള്ളമൊഴിച്ചിക്കുന്നത്. മുന്നണി ധാരണ പ്രകാരം സി.പി.ഐക്ക് നൽകിയ വാർഡിൽ സി.പി.എം അണികളുടെ അതൃപ്തി മുതലെടുത്താണ് മുൻ ലോക്കൽ കമ്മിറ്റിയ൦ഗം കൂടിയായ ബാലസുബ്രഹ്മണ്യൻെറ പടപ്പുറപ്പാട്. സി.പി.ഐയിലെ പി.കെ. സുഭാഷാണ് ഔദ്യോഗിക സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 30 വോട്ടി‍ൻെറ ഭൂരിപക്ഷത്തിൽ സി.പി.ഐയിലെ ലീന സുഭാഷ് വിജയിച്ച വാർഡിൽ ബി.ജെ.പി.യായിരുന്നു രണ്ടാമതെത്തിയത്. ബാലസുബ്രഹ്മണ്യനോടൊപ്പം സി.പി.എമ്മിൻെറ മൂന്നു ബ്രാഞ്ച് കമ്മിറ്റികൾ രാജി വെച്ച് ഐക്യപ്പെട്ടിട്ടുണ്ട്. വിമതനെതിരെ അച്ചടക്ക നടപടിയെടുത്തെങ്കിലും സി.പി.എമ്മിന് തലവേദന മാറിയിട്ടില്ല. പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നണി സ്ഥാനാർഥികളുടെ തോളോടു തോൾ നിൽക്കുന്ന വിമതൻ വിജയപ്രതീക്ഷയിലാണ്. എന്നാൽ എൽ.ഡി.എഫ് വോട്ടുകൾ ഭിന്നിച്ച് ആദ്യമായി പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുമെന്നുള്ള വിശ്വാസത്തിലാണ് ബി.ജെ.പി. ഔദ്യോഗിക സ്ഥാനാർഥി പരാജയപ്പെട്ടാൽ എൽ.ഡി.എഫിൽ പൊട്ടിത്തെറിയുണ്ടാകും. പതിമൂന്നാം വാർഡിൽ വിജയിക്കേണ്ടത് അന്തസ്സിൻെറ പ്രശ്നമായിരിക്കെ 13 ൻെറ ദോഷം മറികടക്കുമോ എൽ.ഡി.എഫ് എന്നാണ് കാണാനിരിക്കുന്നത്. പ്രചാരണ ബോർഡ് മോഷ്ടിച്ചതായി പരാതി പാലക്കാട്: കാവശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചുണ്ടക്കാട് വാഴക്കച്ചിറയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി അമ്പിളിയുടെ പ്രചാരണ ബോർഡ് മോഷ്ടിച്ചതായി പരാതി. തൽസ്ഥാനത്ത് ഇപ്പോഴുള്ളത് എൽ.ഡി.എഫ് പോസ്റ്ററുകളാണെന്നും സി.പി.എമ്മാണ് സംഭവത്തിന് പിന്നിലെന്നും അമ്പിളിയുടെ വിജയത്തിനായുള്ള വാർഡ് ഇലക്ഷൻ കമ്മിറ്റി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി നൽകും. pew ldf kavassery കാവശേരി പഞ്ചായത്ത് എട്ടാം വാർഡിൽ ചുണ്ടക്കാട് വാഴക്കച്ചിറയിൽ ഉയർന്ന എൽ.ഡി.എഫ് പോസ്റ്ററുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story