Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2020 12:00 AM GMT Updated On
date_range 19 Nov 2020 12:00 AM GMTപിന്നാക്കക്കാർക്ക് വിവേചനമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ്; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി
text_fieldsbookmark_border
ആറുതവണ മത്സരിച്ചയാൾ പോലും ഇടംനേടി പാലക്കാട്: ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പിന്നാക്കക്കാർക്ക് വിവേചനമെന്ന് തുറന്നടിച്ച് ഡി.സി.സി വൈസ് പ്രസിഡൻറും കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയർമാനുമായ സുമേഷ് അച്യുതൻ. സി.പി.എമ്മിലും ബി.ജെ.പിയിലുമുള്ളതുപോലെ കോൺഗ്രസിലും പിന്നാക്കക്കാരെ പിൻസീറ്റിലിരുത്തി ഉന്നത ജാതിക്കാർ മുൻസീറ്റിലിരിക്കുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ കൈ ചിഹ്നത്തിൽ നാലുതവണ മത്സരിച്ചവർക്ക് സീറ്റ് നൽകില്ലെന്ന് ഡി.സി.സി തീരുമാനിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഇരട്ടനീതിയാണ് കാണുന്നത്. ആറുതവണ മത്സരിച്ചയാൾ പോലും ഇടംനേടി. ക്രിമിനൽ കേസിൽ മൂന്നുവർഷം ശിക്ഷ ലഭിച്ചയാളടക്കം ലിസ്റ്റിലുണ്ട്. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ തനിക്കിഷ്ടമില്ലാത്തവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണ്. പിന്നാക്ക വിഭാഗക്കാരെയാണ് വെട്ടിയതെന്നും സുമേഷ് പറഞ്ഞു. പിന്നാക്ക വിഭാഗക്കാർ അധികാര കേന്ദ്രങ്ങളിലെത്തരുതെന്ന ദുഷ്ടലാക്കാണിതിന് പിന്നിൽ. മറ്റൊരു ജില്ലയിലും സമാനസാഹചര്യം കാണാനാവില്ല. പ്രത്യേക ജാതിയിലുള്ളവരെ തഴയുകയാണ്. െക.പി.സി.സി നിർദേശത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന ഡി.സി.സി പ്രസിഡൻറ്, എം.പി കൂടിയാണെന്ന് മറക്കരുത്. ഇരട്ടപദവി നിർദേശത്തിൻെറ ലംഘനമാണിത്. കഴിഞ്ഞ തവണ വിമതനായി രംഗത്തിറങ്ങിയ ആൾ ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ സഹോദരനും വിവാദ വ്യവസായിയുടെ പേഴ്സനൽ സ്റ്റാഫുമായ ആൾ പാലക്കാട് നഗരസഭയിൽ കോൺഗ്രസ് പട്ടികയിലിടം നേടി. കോൺഗ്രസ് അംഗമായ വനിത, മുസ്ലിം ലീഗ് സ്വതന്ത്രയായി അഞ്ചാംവട്ടം മത്സരിക്കുന്നതിനെതിരെ കണ്ണടക്കുന്ന ഡി.സി.സി പ്രസിഡൻറാണ് സ്വതന്ത്രരായി മത്സരിക്കുമെന്ന് പറയുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആവർത്തിച്ച് ഭീഷണി മുഴക്കുന്നതെന്നും സുമേഷ് ആരോപിച്ചു. ആരോപണത്തിൽ കഴമ്പില്ലെന്ന് വി.കെ. ശ്രീകണ്ഠൻ പാലക്കാട്: സുമേഷ് അച്യുതേൻറത് അടിസ്ഥാനരഹിത ആരോപണമാണെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ എം.പി. ഡി.സി.സി വൈസ് പ്രസിഡൻറായ സുമേഷ് പരമാവധി നാലുതവണ വിജയിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനമെടുത്ത യോഗത്തിലുണ്ടായിരുന്നു. ജാതിയും മതവും പറഞ്ഞ്, കെ.പി.സി.സി നിർദേശത്തിന് വിപരീതമായി ഒ.ബി.സി ഡിപ്പാർട്മെൻെറന്ന വിഭാഗമുണ്ടാക്കിയ വ്യക്തിയുടെ വാക്കുകൾക്ക് അതർഹിക്കുന്ന വില നൽകുന്നു. ആരോപണമുന്നയിക്കുന്ന സുമേഷ് അച്യുതൻ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത ആളാണ്. എ.ഐ.സി.സി ആവശ്യപ്പെട്ടതിനാലാണ് താൻ ഇരട്ടപദവിയിൽ തുടരുന്നതെന്നും ശ്രീകണ്ഠൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story