Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറേഷൻ വാതിൽപ്പടി...

റേഷൻ വാതിൽപ്പടി വിതരണത്തിൽ പിടിമുറുക്കി ബിനാമികൾ

text_fields
bookmark_border
പാലക്കാട്: റേഷൻ വാതിൽപ്പടി വിതരണത്തിൽ ബിനാമികൾ പിടിമുറുക്കിയതായി ആക്ഷേപം. എഫ്.സി.ഐയിൽ നിന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും അവിടെനിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ സപ്ലൈകോ ക്ഷണിച്ച ഇ-ടെൻഡറിലാണ് ബിനാമികളുടെ കടന്നുകയറ്റം. സൈപ്ലകോ ഉദ്യോഗസ്ഥരും ബിനാമികളും തമ്മിലുള്ള ഒത്തുകളിക്കെതിരെ ഒരു വിഭാഗം കരാറുകാർ ഹൈകോടതിയേയും വിജിലൻസിനേയും സമീപിച്ചു. റേഷൻ ഭക്ഷ്യധാന്യം കടകളിൽ എത്തിച്ച് തൂക്കി നൽകണമെന്നാണ് (വാതിൽപ്പടി വിതരണം) ഭക്ഷ്യഭദ്രത നിയമം അനുശാസിക്കുന്നത്. 2019 ഡിസംബറിൽ അവസാനിച്ച വാതിൽപ്പടി വിതരണത്തിൻെറ കരാർ കാലാവധി പുതിയ ടെൻഡർ വിളിക്കുന്നതുവരെ ദീർഘിപ്പിച്ചുനൽകിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് പുതിയ വർഷത്തേക്ക് ഇ-ടെൻഡർ ക്ഷണിച്ചത്. മേഖല അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ടെൻഡർ തുറന്നു. കാസർകോട് ജില്ലയിലെ ചില താലൂക്കുകളിൽ ടെൻഡറിൽ ആരും പങ്കെടുത്തിട്ടില്ല. തൃശൂർ, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ബിനാമി കരാറുകാരുടെ തള്ളിക്കയറ്റം ഉണ്ടായതായി ആരോപണം ശക്തമാണ്. ഇതുസംബന്ധിച്ച് ചില തെളിവുകളും പുറത്തുവന്നു. സംഭവം വിവാദമാവുകയും ടെൻഡർ നടപടിക്രമങ്ങളിലെ കൃത്രിമത്വത്തിനെതിരെ ഒരു വിഭാഗം കരാറുകാർ ഹൈകോടതിയേയും വിജിലൻസിനേയും സമീപിക്കുകയുമായിരുന്നു. ഹരജി പരിഗണിച്ച ഹൈകോടതി ഒരു മാസത്തിനുള്ളിൽ വിശദാംശം സമർപ്പിക്കാൻ സൈപ്ലകോയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തൃശൂർ ജില്ലയിലെ കരാറുകാരനാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിച്ചത്. ടെൻഡറിൽ പങ്കെടുത്ത ഒരാളുടെ കെട്ടിടം തൃശൂർ ജില്ലയിൽ എൻ.എഫ്.എസ്.എ. ഗോഡൗണായി ഉപയോഗിക്കുന്നുണ്ടെന്നും ഇയാൾക്ക് വിതരണച്ചുമതല നൽകിയാൽ കൃത്രിമത്വത്തിന് കാരണമാകുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story