Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2020 11:58 PM GMT Updated On
date_range 7 Oct 2020 11:58 PM GMTകൊല്ലേങ്കാട് നിലക്കടല കൃഷി തിരിച്ചു വരുന്നു
text_fieldsbookmark_border
attn വാർത്ത അധികമെങ്കിൽ മാറ്റിവെക്കാം ????????????????????????????????? കൊല്ലേങ്കാട്ട് നിലക്കടല കൃഷി തിരിച്ചുവരുന്നു കൊല്ലങ്കോട്: മൂന്ന് പതിറ്റാണ്ടിനുശേഷം നിലക്കടല കൃഷിയിലേക്ക് തിരിച്ചുവന്ന് കൊല്ലേങ്കാട്. കൊല്ലങ്കോട് എവർഗ്രീൻ ഫാർമേഴ്സിൻെറ നേതൃത്വത്തിലാണ് രണ്ടര ഏക്കർ നെൽപാടങ്ങളിൽ നിലക്കടല ഇടവേള കൃഷിയായി ചെയ്യുന്നത്. വിലത്തകർച്ചയും കൃഷി ചെയ്യുന്നതിലെ പ്രയാസവും പന്നി ശല്യവും മൂലം 30 വർഷത്തിനു ശേഷം കടല കൃഷി ഉപേക്ഷിച്ച കർഷകർക്കാണ് എവർഗ്രീൻ ഫാർമേഴ്സ് 100 കിലോ കടല വിത്ത് നൽകി കൃഷിയിറക്കാൻ പ്രോത്സാഹനം നൽകിയത്. കല്ലുകുത്തിയിൽ അനിൽകുമാർ, പി.സി. രവീന്ദ്രനാഥ് പാലക്കോട്, മധു മണ്ണാമ്പള്ളം എന്നീ കർഷകരാണ് കടല കൃഷിയെ തിരിച്ചെത്തിക്കാൻ മുന്നിട്ടിറങ്ങിയത്. അച്ഛൻ ആറുമുഖൻ 30 വർഷം മുമ്പ് വരെ ചെയ്ത കടല കൃഷി വിലത്തകർച്ച മൂലമാണ് ഇടക്ക് നിർത്തിവെച്ചതെന്ന് കല്ലുകുത്തിയിൽ അനിൽകുമാർ പറഞ്ഞു. നിലവിൽ മാർക്കറ്റിൽ വിലയുള്ളതും നിലക്കടല കൃഷി തിരിച്ചെത്തിക്കാൻ സാഹചര്യം ലഭിച്ചതുമാണ് കൃഷിയിലേക്ക് ഇറങ്ങാൻ കാരണമെന്ന് എവർഗ്രീൻ ഫാർമേഴ്സ് ഗ്രൂപ് അംഗം സുരേഷ് ഒന്നൂർപ്പള്ളം പറഞ്ഞു. ജലസേചനം കുറവുള്ള കടല കൃഷിക്ക് ഏക്കറിന് 40 കിലോ വിത്താണ് ആവശ്യം. കാട്ടുപന്നി ശല്യത്തിനെതിരെ കാവലിരുന്ന് കടല കൃഷിയെ വീണ്ടും സജീവമായി തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. pew kollankode nilakkadala കൊല്ലങ്കോട് കല്ലുകുത്തിയിൽ മോഹനൻെറ കൊയ്ത്ത് കഴിഞ്ഞ പാടത്ത് ഇടവിളയായി കടല വിത്തിറക്കുന്ന തൊഴിലാളികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story