Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപോരാട്ടം ബാക്കിയാക്കി...

പോരാട്ടം ബാക്കിയാക്കി വേലായുധൻ മാഷ് യാത്രയായി

text_fields
bookmark_border
കൊല്ലങ്കോട്: മലബാർ സിമൻറ്സ് സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രൻെറ ദുരൂഹമരണം സംബന്ധിച്ച കേസിൽ നീതി നിഷേധിച്ചതിനെതിരെ നടത്തിയ പോരാട്ടം ബാക്കിവെച്ച് വേലായുധൻ മാഷ് യാത്രയായി. ജൂലൈയിലാണ് ശശീന്ദ്രൻെറ പിതാവ് വേലായുധൻ മാഷ് വർധക്യസഹജമായ രോഗബാധിതനായത്. രോഗ കിടക്കയിൽ വെച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പരാതി അയച്ചിരുന്നു. മലബാർ സിമൻറ്സ് മുൻ കമ്പനി സെക്രട്ടറിയായ മകൻ ശശീന്ദ്രനും മക്കളും 2011 ജനുവരി 24ന് ദുരൂഹ മരണത്തിന് വഴിവെച്ച ദിവസം മുതലുള്ള ഒമ്പത് വർഷത്തെ നിയമപോരാട്ടം ഫലം കാണാതെയാണ് മാഷ് യാത്രയായത്. 2017ൽ ജനുവരിയിൽ നടന്ന ശശീന്ദ്രൻ അനുസ്മരണ പരിപാടിയാണ് വേലായുധൻ മാഷ് അവസാനമായി പങ്കെടുത്ത പൊതുപരിപാടി. കത്തിൻെറ അടിസ്ഥാനത്തിൽ രാഷ്ട്രപതിയെങ്കിലും ഇടപെടുമെന്നും മകേൻറയും പേരമക്കളുടേയും മരണത്തിലെ ദുരൂഹത പുറത്തുവരുെമന്ന വിശ്വാസത്തിൽ കഴിയുകയായിരുന്നു. സാമൂഹ്യ, സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. ആക്ഷൻ കൗൺസിൽ തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റ് നടയിലും കലക്ടറേറ്റിലും മറ്റും നടത്തിയ 60ലധികം സമരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ശശീന്ദ്രൻെറ അനുസ്മരണ യോഗത്തിൽ കേസ് നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സി.ബി.ഐ എന്നിവർക്ക് നൽകുന്ന നിവേദനത്തിൽ ഒപ്പുവയ്ക്കുന്ന വേലായുധൻ മാഷ്. സമീപം മകൻ ഡോ. സനൽകുമാർ (ഫയൽ ചിത്രം) pew11 velayudan ---------------------------------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story