Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇനി...

ഇനി ആവർത്തിക്കല്ലേ...മെഡിക്കൽ കോളജിന് മുന്നിൽ പ്രതിഷേധ പരമ്പര

text_fields
bookmark_border
മഞ്ചേരി: 14 മണിക്കൂർ ചികിത്സ തേടി അലഞ്ഞശേഷം യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിന് മുന്നിൽ പ്രതിഷേധം അലയടിച്ചു. യുവജനസംഘടനകൾ ഓരോന്നായി മെഡിക്കൽ കോളജിലേക്ക് പ്രതിഷേധവുമായി എത്തിയതോടെ ആശുപത്രി പരിസരം രാവിലെ മുതൽ പൊലീസ് കാവലിലായിരുന്നു. രാവിലെ നഗരസഭ പരിസരത്ത് നിന്നാരംഭിച്ച യൂത്ത് ലീഗ് മാർച്ച് ആശുപത്രി റോഡിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. ഇത് സംഘർഷത്തിനിടയാക്കി. ഒടുവിൽ നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഞ്ചേരി മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻറ് യാഷിക തുറക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ലീഗ് പ്രസിഡൻറ് വല്ലാഞ്ചിറ മുഹമ്മദലി, അൻവർ മുള്ളമ്പാറ, എ.പി. മജീദ്, കൊടക്കാടൻ ബാവ, ഷൈജൽ ആമയൂർ, അബു നെല്ലിക്കുത്ത് തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമാെയത്തി. കറുത്ത തുണി തലയിൽ ധരിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കുഴിമണ്ണ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ ഉമറലി കരേക്കാട്, സൈഫുദ്ദീൻ കണ്ണനാരി, മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമാരായ ഹനീഫ മേച്ചേരി, റഷീദ് ഊർങ്ങാട്ടിരി, കെ.പി. ശറഫുദ്ദീൻ, കെ.എസ്.യു ജില്ല സെക്രട്ടറി ഇ.കെ. അൻഷിദ്, സുബൈർ വീമ്പൂർ, നൗഷർ കല്ലട, അനീസ് കളത്തിങ്ങൽ, നൗഫൽ വണ്ടൂർ, വിജീഷ് എളങ്കൂർ എന്നിവർ പങ്കെടുത്തു. ഫ്രറ്റേണിറ്റി മഞ്ചേരി മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഗണേഷ് വടേരി, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, ഫ്രറ്റേണിറ്റി മെഡിക്കൽ കോളജ്‌ യൂനിറ്റ് പ്രസിഡൻറ് നബീൽ അമീൻ എന്നിവർ സംസാരിച്ചു. മാർച്ചിന് ജില്ല സെക്രട്ടറി സി.പി. ഷരീഫ്, അജ്മൽ തോട്ടോളി, തഷ്‌രീഫ് മമ്പാട്, അഖീൽ നാസിം, അമീൻ പയ്യനാട് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story