Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 8:10 PM GMT Updated On
date_range 2 July 2020 8:10 PM GMTപാചക വാതക ടാങ്കർ ലോറി അപകടം: ഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsbookmark_border
33 മണിക്കൂറിന് ശേഷമാണ് ദേശീയ പാതയിൽ ഗതാഗത തടസ്സം നീക്കിയത് വളാഞ്ചേരി: പാചക വാതക ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് ദേശീയപാത 66ൽ തടസ്സപ്പെട്ട വട്ടപ്പാറ വഴിയുള്ള ഗതാഗതം 33 മണിക്കൂറിന് ശേഷം പുനഃസ്ഥാപിച്ചു. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന പാചക വാതക ടാങ്കർ ലോറി ചൊവ്വാഴ്ച രാത്രി 11ഓടെയാണ് വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ട് 40 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽപെട്ട ടാങ്കറിൽ നിന്നുമുള്ള വാതകം ചേളാരി ഐ.ഒ.സി പ്ലാൻറിൽ നിന്നുള്ള റെസ്ക്യു ടീം എത്തിയതിന് ശേഷം ബുധനാഴ്ച രാവിലെ 11ഓടെ മാറ്റാൻ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ആറോടെയാണ് ഈ പ്രവർത്തനം പൂർത്തീകരിക്കാൻ സാധിച്ചത്. അഞ്ച് ടാങ്കറുകളിലായി പാചക വാതകം മാറ്റി നിറച്ചു. തുടർന്ന് ടാങ്കറിൽ നിന്നുമുള്ള ഇന്ധന അവശിഷ്ടവും മറ്റും നിർവീര്യമാക്കിയതിന് ശേഷം രാവിലെ എട്ടോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മറിഞ്ഞ ബുള്ളറ്റ് ടാങ്കർ ഉച്ചക്ക് ഒന്നോടെ കൂറ്റൻ ക്രെയിനുകളുടെ സഹായത്തോടെ മുകളിൽ എത്തിക്കുകയും വലിയ ട്രെയിലറുകളിലേക്ക് മാറ്റുകയും ചെയ്തു. വാതകം ചോർന്നതിനെ തുടർന്ന് തിരൂർ, പൊന്നാനി, മലപ്പുറം, തിരുവാലി, മഞ്ചേരി, കോഴിക്കോട് മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നുള്ള ഒമ്പത് യൂണിറ്റ് അഗ്നിരക്ഷാസേനകളും സ്ഥലത്തെത്തിയിരുന്നു. തിരൂർ തഹസിൽദാർ മുരളി, ഡെപ്യൂട്ടി തഹസിൽദാർ ജലീൽ, വില്ലേജ് ഓഫിസർ എൻ. ജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ എൻ.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ഐ.ഒ.സി ജീവനക്കാരും പ്രദേശത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചൊവാഴ്ച രാത്രി 11ഓടെ വട്ടപ്പാറയിൽ വിച്ഛേദിച്ച വൈദ്യുതി ബന്ധം പാചകവാതകം പൂർണമായി മാറ്റിയതിന് ശേഷമാണ് പുനഃസ്ഥാപിച്ചത്. ഫോട്ടോ: mp TANKER REMOVER IMG_2939 mp TANKER REMOVER IMG_E2939 mp TANKER REMOVER IMG_2941 mp TANKER REMOVER IMG_2938 വട്ടപ്പാറയിൽ താഴ്ചയിലേക്ക് മറിഞ്ഞ പാചക വാതക ടാങ്കർ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story