Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 8:00 PM GMT Updated On
date_range 2 July 2020 8:00 PM GMTകോവിഡ് വ്യാപന ഭീതിയിൽ ചാലക്കുടി; കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ നിരീക്ഷണത്തിൽ
text_fieldsbookmark_border
ചാലക്കുടി: കോവിഡ് പോസറ്റിവായ അങ്കമാലി ഡിപ്പോയിലെ കണ്ടക്ടറുടെ സമ്പർക്ക ലിസ്റ്റിൽ ഉൾപ്പെട്ടതിനെ തുടർന്ന് ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ആലുവ-ചാലക്കുടി ഓർഡിനറി സർവിസിലെ കണ്ടക്ടർ ഡ്യൂട്ടിയുടെ ഭാഗമായി 23, 25 തീയതികളിൽ ചാലക്കുടി ഡിപ്പോയിലെത്തിയിരുന്നു. രാവിലെ 8.30, 11.30, വൈകീട്ട് 5.30 എന്നീ സമയങ്ങളിലായിരുന്നു ബസ് ചാലക്കുടിയിലെത്തിയത്. ഇതിൽ യാത്ര ചെയ്തവരോടും ക്വാറൻറീനിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. 22ന് ചാലക്കുടി നഗരസഭ പരിധിയിലെ നാല് ഇലക്ട്രിക്കൽ ഷോപ്പുകളിലേക്ക് സാധനങ്ങൾ സപ്ലൈ ചെയ്ത എറണാകുളം സ്വദേശിക്കും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചാലക്കുടിയിൽ ഇവർ സമ്പർക്കം പുലർത്തിയ സ്ഥാപനങ്ങൾ അടച്ചു. നോർത്ത് ജങ്ഷനിലെ ചക്കാലമറ്റത്ത് ഇലക്ട്രിക്കൽസ്, കടിച്ചീനി കോംപ്ലക്സിലെ സ്റ്റാൻഡേർഡ്, റയിൽവേ സ്റ്റേഷൻ റോഡിലെ അരുൺ ഇലക്ട്രിക്കൽസ്, പള്ളി സ്റ്റോപ്പിലെ എലൈറ്റ് എന്നീ സ്ഥാപനങ്ങളാണ് ആരോഗ്യ വിഭാഗം അടപ്പിച്ചത്. ഇവരെത്തിയ മേലൂരിലെയും കൊരട്ടിയിലെയും സ്ഥാപനങ്ങൾ നേരത്തെ അടച്ചിരുന്നു. നഗരസഭ വനിത അംഗത്തിന് രോഗം സ്ഥിരീകരിച്ചതോടെ ചാലക്കുടിയിലെ ഏഴ് വാർഡുകൾ കണ്ടെയിൻമൻെറ് സോണായി തുടരുകയാണ്. നേരത്തെ കോവിഡ് പോസറ്റിവായ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരൻെറ ഫലം നെഗറ്റിവായി. കൂടാതെ നഗരസഭ പ്രതിപക്ഷ നേതാവിൻെറയും കോവിഡ് സ്ഥിരീകരിച്ച വനിത അംഗത്തിൻെറ ഭർത്താവ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുടെയും ഫലം നെഗറ്റിവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നഗരസഭ അംഗത്തിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനാവാത്തത് ഭീതിക്ക് കാരണമായിട്ടുണ്ട്. സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് നഗരം. ഏഴ് വാർഡുകൾ കണ്ടെയിൻമൻെറ് സോണാക്കിയതിൽ ടൗൺ ഭാഗത്തെ വാർഡുകളാണെന്നതിനാൽ നഗരം സ്തംഭിച്ച നിലയിലാണ്. സ്വകാര്യ ബസുകൾ മിക്കതും സർവിസ് നിർത്തിെവച്ചു. ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story