പ്രതിബന്ധങ്ങൾ മറികടന്ന് ത്വാഹയും ജലാലുദ്ദീനും പുതുജീവിതത്തിലേക്ക്
text_fieldsമലപ്പുറം: ജീവിതവഴിയിലെ പ്രതിബന്ധങ്ങൾ മറികടന്ന് നേട്ടങ്ങൾ സ്വന്തമാക്കിയ ജലാലുദ്ദീന്‍ അദനിയും ഹാഫിള് ത്വാഹാ മഹ്ബൂബും പുതുജീവിതത്തിലേക്ക്. ജന്മനാ കാഴ്ചയില്ലാത്ത ഇരുവരുടെയും വിവാഹസുദിനമായിരുന്നു വ്യാഴാഴ്ച.
മച്ചപ്പുഴ വരിക്കോട്ടില്‍ അബ്ദുല്ല ഹാജിയുടെ മകനായ ത്വാഹയുടെ വധു ഓലപ്പീടിക കോങ്ങശ്ശേരി മൊയ്തീന്‍കുട്ടിയുടെ മകള്‍ മുഹ്സിന് ഷെറിന് സ്വദീഖയാണ്. കുണ്ടൂര്‍ പനയത്തില്‍ മുഹമ്മദ് കുട്ടിയുടെ മകനായ ജലാലുദ്ദീന്‍ അദനിയുടെ വധു മാറഞ്ചേരി ചുള്ളില വളപ്പില്‍ അബ്ദുറസാഖ് അഹ്സനിയുടെ മകള്‍ നുസൈബയാണ്.
അക്ഷരങ്ങള്‍ പോലും പരിചയമില്ലാതെ മഅ്ദിന്‍ അക്കാദമിയിലെത്തി, അറബി സാഹിത്യത്തില്‍ ജെ.ആര്.എഫ് കരസ്ഥമാക്കി പിഎച്ച്.ഡിക്ക് തയാറെടുക്കുകയാണ് ജലാലുദ്ദീന്‍. പത്താം വയസ്സില്‍ മഅ്ദിൻ ബ്ലൈന്‍ഡ് സ്കൂളിലെത്തി പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കി 160 രാജ്യങ്ങളിലെ മത്സരാര്‍ഥികള്‍ പങ്കെടുത്ത ദുബൈ ഇൻറര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പെങ്കടുത്ത വ്യക്തിയാണ് ത്വാഹ.
അറബി, മലയാളം, ഇംഗ്ലീഷ് എന്നിവക്ക് പുറമെ സ്പാനിഷ്, ഫ്രഞ്ച് ഭാഷ കൂടി പഠിക്കുന്നതിനിടെയാണ് ജലാലുദ്ദീന്‍ വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത്. ലോകപ്രശസ്തമായ ഏഴ് ശൈലിയിലുള്ള ഖുര്‍ആന്‍ പാരായണ പഠനത്തിെൻറ ഒരുക്കത്തിലാണ് ത്വാഹ. മഅ്ദിൻ അക്കാദമിയിൽ നടന്ന ലളിതമായ നിക്കാഹ് കർമത്തിന് ചെയര്മാന് ഇബ്രാഹീം ഖലീലുൽ ബുഖാരി കാർമികത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.