Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ: ഒമാൻ എയർ 27...

കരിപ്പൂർ: ഒമാൻ എയർ 27 മുതൽ വീണ്ടും

text_fields
bookmark_border
** യൂറോപ്പിലേക്കുള്ള കണക്ടിവിറ്റിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഒമാൻ എയർ സർവിസ് പുനരാരംഭിക്കുന്നു. മാർച്ച് 27 മുതൽ ഷെഡ്യൂൾഡ് അന്താരാഷ്ട്ര സർവിസുകൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെയാണ് കോവിഡ് പശ്ചാത്തലത്തിൽ രണ്ട് വർഷം മുമ്പ് നിർത്തിയ സർവിസ് വീണ്ടും തുടങ്ങുന്നത്. കോവിഡ് കാലത്ത് എയർ ബബ്ൾ കരാർ പ്രകാരം മസ്കത്തിലേക്ക് സലാം എയർ ആയിരുന്നു സർവിസ് നടത്തിയത്. ഒമാൻ എയറിനൊപ്പം ഖത്തർ എയർവേസ്, ഗൾഫ് എയർ എന്നിവയും 27 മുതൽ സർവിസ് ദിനേനയാക്കിയിട്ടുണ്ട്. നിലവിലെ ഷെഡ്യൂൾ പ്രകാരം ദിവസം മൂന്ന് സർവിസുകളാണ് ഒമാൻ എയർ ഉൾപ്പെടുത്തിയിരിക്കുന്നത്. കരിപ്പൂരിൽനിന്ന് പുലർച്ചെ അഞ്ച്, രാവിലെ 8.55, രാത്രി എട്ട് എന്നിങ്ങനെ പുറപ്പെടുന്ന വിമാനം യഥാക്രമം പുലർച്ചെ 6.50, രാവിലെ 10.45, രാത്രി 9.50ന് എന്നിങ്ങനെ മസ്കത്തിലെത്തും. അവിടെനിന്ന് പുലർച്ചെ മൂന്ന്, ഉച്ച 2.05, രാത്രി 10.55 എന്നിങ്ങനെ പുറപ്പെടുന്ന വിമാനങ്ങൾ യഥാക്രമം രാവിലെ 8.05, വൈകീട്ട് 7.10, പുലർച്ചെ നാല് എന്നിങ്ങനെ കരിപ്പൂരിലെത്തും. ഒമാൻ എയർ സർവിസ് ആരംഭിക്കുന്നതോടെ യൂറോപ്പിലേക്കുള്ള കണക്ടിവിറ്റിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ഉയർന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോൾ വെബ്സൈറ്റിൽ കാണിക്കുന്നത്. നിരക്ക് കുറയുമെന്നാണ് കണക്കുകൂട്ടൽ. എയർബബ്ൾ പ്രകാരം ആഴ്ചയിൽ കുറഞ്ഞ സർവിസുകളുണ്ടായിരുന്ന ഖത്തർ എയർവേസും ഗൾഫ് എയറും 28 മുതൽ പ്രതിദിന സർവിസാകും. ദോഹയിൽനിന്ന് വൈകീട്ട് 7.35ന് പുറപ്പെടുന്ന ഖത്തർ എയർവേസ് വിമാനം പുലർച്ചെ 2.30ന് കരിപ്പൂരിലെത്തും. 3.40ന് മടങ്ങുന്ന വിമാനം 5.25ന് ദോഹയിലെത്തും. രാത്രി 9.25ന് ബഹ്റൈനിൽ നിന്നുള്ള ഗൾഫ് എയർ പുലർച്ചെ 4.40നാണ് കരിപ്പൂരിലെത്തുക. 5.30ന് മടങ്ങി 7.30ന് ബഹ്റൈനിലെത്തും. ഇപ്പോൾ കൂടുതൽ സർവിസ് നടത്തുന്ന എയർ അറേബ്യ ഷാർജയിലേക്കും ദിവസം ഒരു സർവിസായി ചുരുങ്ങും. കോവിഡിന് മുമ്പുണ്ടായിരുന്ന വിദേശ സർവിസുകളിൽ സൗദി എയർലൈൻസും ഇത്തിഹാദുമാണ് ഇനി കരിപ്പൂരിലേക്ക് തിരിച്ചെത്താനുള്ളത്. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചാൽ സൗദിയയും തിരിച്ചെത്തിയേക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story