Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightp3 lead സമ്പർക്ക രോഗ...

p3 lead സമ്പർക്ക രോഗ ഭീതിക്കിടെ വീണ്ടും കോവിഡ് മരണം

text_fields
bookmark_border
കോഴിക്കോട്: ആശങ്ക വിതച്ച് വീണ്ടും ജില്ലയിൽ കോവിഡ് മരണം. കല്ലായ് പള്ളിക്കണ്ടി സ്വേദശി പി.കെ.കോയട്ടി (57) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. ഇതോടെ, കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് ജില്ലക്കാരുടെ എണ്ണം രണ്ടായി. മറ്റു ജില്ലക്കാരായ നാലുപേരും ഇവിടെ മരിച്ചിട്ടുണ്ട്. സമ്പർക്കം വഴിയാണ് കോയട്ടിക്കും രോഗബാധയുണ്ടായത്. ആദ്യമായിട്ടാണ് ജില്ലയിൽ സമ്പർക്കം വഴി രോഗബാധിതനായ ആൾ മരിക്കുന്നത്. കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതം സംഭവിച്ചാണ് മരണം. വീട്ടിലുള്ള മുഴുവൻ അംഗങ്ങളും കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളിക്കണ്ടിയിലെ കത്ത്കല്ലിലാണ് കോയട്ടി താമസിക്കുന്നത്. ബന്ധുവീട്ടിൽ ഒരാൾ ഗൾഫിൽനിന്ന് വന്നിരുന്നു. 25 ദിവസങ്ങൾക്കുശേഷം ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചു. തുടർ പരിശോധനയിൽ സഹോദരിയുടെ മകൾക്കും അവരുടെ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. യുവതിയുടെ ഭർതൃപിതാവാണ് കോയട്ടി. യുവതിയുമായി സമ്പർക്കത്തിലായതാണ് ഭർതൃവീട്ടുകാർക്കും രോഗം ബാധിക്കാൻ ഇടയാക്കിയത്. രണ്ടു വീട്ടുകാർക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് പള്ളിക്കണ്ടി പ്രദേശം ഉൾപ്പെടുന്ന മുഖദാർ കണ്ടെയ് ൻമൻെറ് സോണിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. കോയട്ടിയുടെ ഭാര്യ: നസീമ. മക്കൾ: മുഹമ്മദ് മർസൂഖ്, മുഹമ്മദ് മുർഷിദ്, മുഹമ്മദ് അറഫാത്ത്, ഫാത്തിമ റൂഫിദ. മരുമക്കൾ: ഷെഫീഖ്, ഷഹാന, ഷംന. നേരത്തേ ഉംറ കഴിഞ്ഞ് വന്ന മാവൂർ സ്വദേശിനി സുലൈഖയാണ് മെഡി.കോളജ് ആശുപത്രിയിൽ മരിച്ച ആദ്യ ജില്ലക്കാരി. ജൂൺ 27ന് വെള്ളയിൽ ആത്മഹത്യ ചെയ്ത കൃഷ്ണന് മരണശേഷം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ചികിത്സക്കുശേഷം നെഗറ്റിവായ നന്മണ്ട സ്വദേശി സജിലേഷ് ദിവസങ്ങൾക്ക് മുമ്പ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. ഒരു കണ്ണൂർ സ്വദേശിയും ഒരു വയനാട് സ്വദേശിയും രണ്ടു മലപ്പുറം സ്വദേശികളും കോഴിക്കോട്ട് മരിച്ചിട്ടുണ്ട്. എല്ലാവരുടെയും മൃതദേഹം കണ്ണംപറമ്പിലാണ് അടക്കം ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story