Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMT204 പേർക്കുകൂടി കോവിഡ്; 194 പേര്‍ക്ക് രോഗമുക്തി
text_fieldsbookmark_border
കോഴിക്കോട് : ജില്ലയില്‍ ബുധനാഴ്ച 204 പേർക്കുകൂടി കോവിഡ് ബാധിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. 174 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് എത്തിയ മൂന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പത്തും പേർക്ക് രോഗമുണ്ട്. 17 പേരുടെ ഉറവിടം വ്യക്തമല്ല. 194 പേര്‍ക്ക് രോഗം ഭേദമായി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്. • വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റിവ് ആയവര്‍- നാദാപുരം, വടകര, ഫറോക്ക് • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവർ -നാദാപുരം 3, കുന്നുമ്മല്‍, നടുവണ്ണൂര്‍, വടകര, വില്യാപ്പള്ളി, മുക്കം, ഫറോക്ക്, ഉണ്ണികുളം (ഒന്ന് വീതം) • ഉറവിടം വ്യക്തമല്ലാത്തവ- പയ്യോളി 3, ചാത്തമംഗലം, കോഴിക്കോട് കോര്‍പറേഷന്‍, മാവൂര്‍, നാദാപുരം, കോട്ടൂര്‍, തിക്കോടി, പുറമേരി, പുതുപ്പാടി, തിരുവള്ളൂര്‍, തൂണേരി, ഉണ്ണികുളം, കാക്കൂര്‍, വടകര, ഉള്ള്യേരി. • സമ്പര്‍ക്കം വഴി പോസിറ്റിവ് ആയവര്‍ -കോഴിക്കോട് കോര്‍പറേഷന്‍ 37, (നൈനാംവളപ്പ്, മുഖദാര്‍, അശോകപുരം, പൊക്കുന്ന്, മുണ്ടിക്കല്‍താഴം പുതിയങ്ങാടി, നല്ലളം, നടക്കാവ്, തോപ്പയില്‍ ബീച്ച്, ആകെ രണ്ട് ആരോഗ്യപ്രവർത്തകർ), വടകര 42 (ആരോഗ്യ പ്രവര്‍ത്തക 1), തിരുവള്ളൂര്‍ 22, ചാത്തമംഗലം 10 (ആരോഗ്യ പ്രവര്‍ത്തക 1), ഉള്ള്യേരി 9, ഫറോക്ക് 8 (ആരോഗ്യ പ്രവര്‍ത്തകന്‍ 1), പയ്യോളി 5, നാദാപുരം 5, ബാലുശ്ശേരി 3, ചോറോട് -3 (ആരോഗ്യ പ്രവര്‍ത്തക 1), നന്മണ്ട -3 (ആരോഗ്യ പ്രവര്‍ത്തകന്‍ 1), പെരുവയല്‍ 3, വാണിമേല്‍ 3, ഏറാമല 2, കക്കോടി 2, താമരശ്ശേരി 2, ഉണ്ണികുളം 2, കാക്കൂര്‍, കായക്കൊടി, കുന്ദമംഗലം 1, കുരുവട്ടൂർ, ചേമഞ്ചേരി, മണിയൂര്‍, അരിക്കുളം, നരിപ്പറ്റ, ഒളവണ്ണ, പെരുമണ്ണ, പുറമേരി, പുതുപ്പാടി, തൂണേരി (ഒന്ന് വീതം). 1888 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 428 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,838 പേര്‍ നിരീക്ഷണത്തിലുണ്ട്. 92,594 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പരിശോധനക്കയച്ച സാമ്പിളുകളില്‍ 1941 പേരുടെ പരിശോധന ഫലംകൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story