Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡൽഹിയിൽ മുനിസിപ്പൽ...

ഡൽഹിയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടത്താൻ ആപ് സുപ്രീംകോടതിയിൽ

text_fields
bookmark_border
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹിയിൽ നേരത്തേ പ്രഖ്യാപിച്ചതുപോലെ മൂന്ന് മുനിസിപ്പൽ കോർപറേഷൻ കൗൺസിലുകളിലും തെരഞ്ഞെടുപ്പ് നടത്താൻ കമീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു. മേയ് 20ന് നിലവിലുള്ള കോർപറേഷനുകളുടെ കാലാവധി തീരുന്നതിനുമുമ്പ് കമീഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം. മൂന്ന് കോർപറേഷനുകളും കൂടി ഒന്നാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് അനുസൃതമായി തെരഞ്ഞെടുപ്പ് കമീഷൻ അവസാന നിമിഷം തീരുമാനം മാറ്റിയതിനെ തുടർന്നാണ് ആപ് സുപ്രീംകോടതിയിലെത്തിയത്. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിന്‍റെ സമയക്രമം പ്രഖ്യാപിക്കാൻ മാർച്ച് ഒമ്പതിന് വൈകീട്ട് അഞ്ചിനു സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വാർത്തസമ്മേളനം വിളിച്ചതാണെന്ന് ആപ് ബോധിപ്പിച്ചു. ഏപ്രിലിൽ നടത്താനായിരുന്നു കമീഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, അര മണിക്കൂർ കഴിഞ്ഞ് വാർത്തക്കുറിപ്പ് പുറത്തിറക്കുകയാണ് കമീഷൻ ചെയ്തത്. ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപറേഷനുകളും ലയിപ്പിച്ച് ഒന്നാക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്താൻ പോകുകയാണെന്ന് ലഫ്റ്റനന്‍റ് ഗവർണർ അറിയിച്ചിട്ടുണ്ടെന്നായിരുന്നു ആ പത്രക്കുറിപ്പിലുണ്ടായിരുന്നത്. കേന്ദ്ര സർക്കാർ അനൗദ്യോഗികമായി കൈമാറിയ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് സാധ്യമാണോ എന്ന ഭരണഘടനാപരമായ ചോദ്യം ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ആപ് ഹരജിയിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷന് മേൽ സംസ്ഥാന സർക്കാറിനുള്ള സമ്മർദമാണിത് കാണിക്കുന്നതെന്നും ഹരജിയിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story