Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 12:07 AM GMT Updated On
date_range 11 March 2022 12:07 AM GMTവാഹന മോഷണ കേസിൽ 'സെഞ്ച്വറി' അടിച്ച പ്രതി അകത്ത്
text_fieldsbookmark_border
കാസർകോട്: വാഹന മോഷണ കേസുകൾ നൂറുതികച്ച അന്തർ സംസ്ഥാന മോഷണ കേസ് പ്രതി ഒടുവിൽ പൊലീസ് പിടിയിൽ. ദക്ഷിണ കന്നടയിൽ കുടക് ജില്ലയിലെ സോമർപേട്ട ഇബ്രാഹിം എന്ന ഉമ്പായി(46) ആണ് അറസ്റ്റിലായത്. കേരള, കർണാടക, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിലായി നടത്തിയ നൂറിലധികം വാഹന മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ പറഞ്ഞു. 20 വർഷമായി തുടങ്ങിയ വാഹന മോഷണങ്ങളിൽ നൂറിലധികം കേസുകൾ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെയുണ്ട്. വാഹനം മോഷ്ടിച്ച് സ്പിരിറ്റ് കടത്താൻ നൽകുകയെന്നതാണ് മുഖ്യപരിപാടി. കുപ്രസിദ്ധ വാഹന മോഷ്ടാവും സ്പിരിറ്റു കടത്തുകാരനുമായ ബദിയടുക്ക ശ്രീധരഷെട്ടിയുടെ കൂട്ടാളിയാണ്. മോഷ്ടിച്ച് വാഹനം കൈമാറി കഴിഞ്ഞാൽ ഒളിവിൽ പോകുകയാണ് പതിവ്. പലയിടത്തും പല പേരുകളിലാണ് അറിയപ്പെടുക. ഓരോ മോഷണത്തിനു ശേഷവും പുതിയ പേര് സ്വീകരിക്കും. മടിക്കേരി ഇബ്രാഹിം, ഉമ്പായി എന്നീ പേരുകളിലാണ് കൂടുതൽ അറിയപ്പെട്ടത്. പൊലീസിന് പിടികൊടുക്കാതെ കഴിഞ്ഞ 20 വർഷമായി ഒളിവിൽ കഴിയുകയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിനെ വെട്ടിച്ചു തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയും നാലു പ്രാവശ്യം പൊലീസ് പിടിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു. വയനാട് തിരുനെല്ലിയിൽ ഹുസൈൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുമ്പോഴാണ് കാസർകോട് പൊലീസിൻെറ പിടിയിലാകുന്നത്. പ്രതിയെ കാസർകോട് ജുഡിഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കി. ടൗൺ എസ്.ഐ സി.കെ. ബാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശിവകുമാർ, സി.പി.ഒ ഓസ്റ്റിൻ തമ്പി, ഡ്രൈവർ ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പടം ibrahim
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story