Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2021 11:59 PM GMT Updated On
date_range 12 Oct 2021 11:59 PM GMTപെയ്തിറങ്ങിയത് തകർപ്പൻ മഴ
text_fieldsbookmark_border
പെയ്തിറങ്ങിയത് തകർപ്പൻ മഴ 24 മണിക്കൂറിൽ 22 സൻെറിമീറ്റർ മഴയാണ് കോഴിക്കോട് ലഭിച്ചത്കോഴിക്കോട്: കർക്കടകത്തിൻെറ സ്വഭാവം കാണിച്ച കന്നിമാസ മഴ ജില്ലയിൽ സംഹാരരൂപത്തോടെ പെയ്തിറങ്ങി. ചൊവ്വാഴ്ച രാവിലെ 8.30വരെ കഴിഞ്ഞ 24 മണിക്കൂറിൽ കോഴിക്കോട് താലൂക്കിൽ 22 സൻെറിമീറ്റർ മഴ കിട്ടി. വടകരയിലും െകായിലാണ്ടിയിലും 18 സൻെറിമീറ്ററും മഴ പെയ്തു. കക്കയം ഡാം പരിസരത്ത് ഒമ്പത് സൻെറിമീറ്ററാണ് മഴ കിട്ടിയത്. സാധാരണ കാലവർഷം അവസാനിക്കുന്ന സമയമാണിത്. പതിവില്ലാത്ത വിധം കനത്തമഴ തിങ്കളാഴ്ച രാവിലെ മുതലാണ് തുടങ്ങിയത്. തിങ്കളാഴ്ച മലയോരത്തായിരുന്നു മഴ ശക്തമായതെങ്കിൽ ചൊവ്വാഴ്ച കോഴിക്കോട് നഗരത്തിലടക്കം പെയ്തു. ഈമാസം ഒന്നു മുതൽ 12 വരെ 11.8 സൻെറിമീറ്റർ മഴയാണ് ജില്ലയിൽ പ്രതീക്ഷിച്ചത്. എന്നാൽ, 37.7 സൻെറിമീറ്റർ പെയ്തു. 218 ശതമാനം അധികമഴയാണ് കിട്ടിയത്. സംസ്ഥാനത്ത് കഴിഞ്ഞ 12 ദിവസം ഏറ്റവും കൂടുതൽ മഴ ജില്ലയിലാണ് പെയ്തത്. അതേസമയം, ജൂൺ ഒന്നു മുതലുള്ള മൺസൂൺ സീസണിൽ പ്രതീക്ഷിച്ചതിലും 11 ശതമാനം മഴ കുറച്ചാണ് ജില്ലയിൽ പെയ്തത്. 257 സൻെറിമീറ്ററായിരുന്നു പ്രതീക്ഷിച്ചത്. 228 സൻെറിമീറ്ററാണ് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story