Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2021 12:05 AM GMT Updated On
date_range 21 July 2021 12:05 AM GMTഒാേട്ടാ-ടാക്സി നികുതി: പരമാവധി പിഴ പിഴിഞ്ഞു; ഒടുവിൽ സാവകാശം അനുവദിച്ച് ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഒാേട്ടാ-ടാക്സിയടക്കം വാഹനങ്ങൾക്ക് നികുതിയടക്കുന്നതിന് സാവകാശം അനുവദിച്ച് ഒടുവിൽ ഉത്തരവിറങ്ങി. നികുതിയടക്കാനെത്തിയവർ പിഴയടക്കം വഹിക്കേണ്ട ഗതികേടിനെ തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. 2021 മാർച്ച് 31ൽ നികുതിയടവിൻെറ സമയപരിധി അവസാനിക്കുന്നവർക്കാണ് ആഗസ്റ്റ് 31വരെ സാവകാശം നൽകിയെന്ന് ബജറ്റ് ചർച്ചക്കൊടുവിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല. ഇതേതുടർന്ന് നികുതിയടയ്ക്കാനെത്തിയവർ പിഴയടക്കം ഒടുക്കേണ്ടിവന്നു. പ്രഖ്യാപനത്തിനുശേഷം ഒന്നരമാസത്താളം വൈകി ജൂലൈ 20നാണ് മോേട്ടാർ വാഹന വകുപ്പ് ഉത്തരവിറക്കിയത്. ഇത് പരമാവധി പേരെ പിഴയടപ്പിക്കാനുള്ള ബോധപൂർവ ശ്രമത്തിൻെറ ഭാഗമാണ് ഉത്തരവിറക്കാൻ വൈകിപ്പിച്ചതെന്നും ആരോപണമുണ്ട്. നിയമപരമായ ഇളവിന് അർഹതയുണ്ടായിട്ടും ഇൗ സമയത്തിനുള്ളിൽ പിഴയടച്ചവർക്കൊന്നും ഇനി തുക തിരിെക കിട്ടില്ല. അധികൃതരുടെ വീഴ്ചയിൽ ഒാേട്ടാത്തൊഴിലാളികൾക്ക് അടക്കമാണ് നഷ്ടം. അതേസമയം ജൂലൈ ഒന്ന് സമയപരിധി അവസാനിക്കുന്ന വാഹനങ്ങൾക്കുകൂടി ആഗസ്റ്റ് ഒന്നുവരെ പുതിയ ഉത്തരവിൽ സാവകാശം നൽകിയിട്ടുണ്ട്. സ്റ്റേജ്-കോൺട്രാക്റ്റ് കാര്യേജുകളടക്കം ഇതിൽ ഉൾപ്പെടും. ഒാേട്ടാക്കും ടാക്സിക്കും വർഷത്തിലൊരിക്കലാണ് നികുതിയയ്ടക്കേണ്ടത്. േകാൺട്രാക്ട് കാര്യേജടക്കം വലിയ വാഹനങ്ങൾക്ക് മൂന്നുമാസം കൂടുേമ്പാഴും. ഒരുമാസം വൈകിയാൽ നികുതിയുടെ പത്ത് ശതമാനമാണ് പിഴ. രണ്ടുമാസമായാൽ 20 ശതമാനം, മൂന്ന് മാസത്തിന് 25 ശതമാനം, ആറ് മാസത്തേക്ക് 50 ശതമാനം എന്നിങ്ങനെ സമയപരിധി കൂടുന്നതിനനുസരിച്ച് പിഴയും കൂടും. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിത്തുടങ്ങിയത് മുതൽ ഒാേട്ടാത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്. നെല്ലാരു വിഭാഗം ഒാേട്ടാറിക്ഷക്കാരും ബാങ്ക് വായ്പയിൽ വാഹനം വാങ്ങിയവരാണ്. പ്രതിമാസം 4000-4500 രൂപ വരെയാണ് തിരിച്ചടവ്. കോവിഡ് മൂലം ഒാട്ടം നിന്നേതാടെ പലരുടെയും തിരിച്ചടവും മുടങ്ങി. എം. ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story