Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 11:59 PM GMT Updated On
date_range 3 May 2021 11:59 PM GMTനന്ദി വിഡിയോയിലൊതുക്കി ജനനായകർ
text_fieldsbookmark_border
കോഴിക്കാട്: ഉജ്ജ്വലവിജയം നേടിയിട്ടും ജനങ്ങളോടൊപ്പം ഇറങ്ങി തുള്ളിച്ചാടി ആഘോഷിക്കേണ്ട ദിനങ്ങളിൽ വിഡിയോയിൽ നന്ദി പറയാനാണ് സ്ഥാനാർഥികളുടെ യോഗം. തെരഞ്ഞെടുപ്പ് ഫലം വന്നതോെട സ്ഥാനാർഥികളിൽ മിക്കവരും വിഡിയോ പുറത്തിറങ്ങി. ചിലർ ഫേസ്ബുക്ക് പോസ്റ്റിലൊതുക്കി. ഒമ്പത് പുതുമുഖങ്ങളാണ് ജില്ലയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ രണ്ടു പേർ കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടി അധികാരമേറ്റെടുത്തയുടനെയാണ് പുതിയ സത്യപ്രതിജ്ഞക്ക് അവസരം വന്നിരിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീലയും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് ലിേൻറാ ജോസഫുമാണ് എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ടത്. പി.ടി.എ. റഹീമിന് നാലാമൂഴമാണ് നിയമസഭയിലേക്ക്. ഇ.കെ. വിജയന് മൂന്നാമൂഴവും എം.കെ. മുനീറിന് ആറാമൂഴവുമാണ്. എ.കെ. ശശീന്ദ്രനാകട്ടെ ഏഴാമൂഴം. കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററും േതാട്ടത്തിൽ രവീന്ദ്രനും അഹമ്മദ് ദേവർകോവിലും സച്ചിൻദേവും അഡ്വ. പി.എം. മുഹമ്മദ് റിയാസും കെ.കെ. രമയും നിയമസഭയിലെ കോഴിക്കോട്ടുനിന്നുള്ള പുതുമുഖങ്ങളാണ്. ജനവിധി ആഘോഷിക്കാൻ ഭാഗ്യമില്ലാത്തവരാണ് ഇവർ. മുൻ സാമാജികർ എത്രയോ ആഘോഷം കണ്ടവരാണ്. പുതുമുഖങ്ങൾക്കാവട്ടെ അതിനുള്ള ഭാഗ്യമില്ലാതെ േപായി. അതേ സമയം വീടുകളിലെ ആഘോഷം വിഡിയോയിൽ പകർത്തി വൈറലാക്കുന്ന തിരക്കിലാണ് അണികൾ. പ്രായമായ സ്ത്രീകൾ ഉൾപ്പെടെ കൊടിവീശി നൃത്തംവെച്ച് വിഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിലിടുന്നവരും ഏറെയുണ്ട്. ചില അണികൾ രാഷ്ട്രീയ എതിരാളികളുടെ വീട്ടുപരിസരങ്ങളിൽ രഹസ്യമായെത്തി മാലപ്പടക്കത്തിന് തീകൊളുത്തി ആശ്വസം കണ്ടെത്തുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story