Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 12:03 AM GMT Updated On
date_range 2 Dec 2020 12:03 AM GMTതലക്കുളത്തൂർ പഞ്ചായത്ത് -നാട്ടുപേര് ആടിയുലയുന്ന തലക്കുളത്തൂർ
text_fieldsbookmark_border
പഞ്ചായത്ത് രൂപവത്കരണം മുതൽ എൽ.ഡി.എഫ് മാത്രം ഭരിച്ച പഞ്ചായത്താണ് തലക്കുളത്തൂർ. ഇരുകക്ഷികൾക്കും ജയമുറപ്പുള്ള വാർഡുകൾ വീതിച്ചെടുക്കാനുണ്ടെങ്കിലും ഇത്തവണ ആര് പഞ്ചായത്ത് ഭരണംപിടിക്കും എന്നത് മൂന്നു വാർഡുകളുടെ വിജയ സാധ്യതക്കനുസൃതമായിരിക്കും. വാർഡ് ഒന്നും, 12ഉം 17ഉം ഭരണകക്ഷിയെ തീരുമാനിക്കും. ഏഴോ എട്ടോ സീറ്റുകളാണ് ഇരുകക്ഷികൾക്കും കൈയിൽ വീഴുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ഉറപ്പിച്ച് പറയാനാകുക. വെൽഫെയർ പാർട്ടിയുടെ വോട്ട് പഞ്ചായത്ത് ഭരണത്തെ സ്വാധീനിക്കും. എലിയാറമല വിഷയം എൽ.ഡി.എഫിനെ ചില വാർഡുകളിൽ ക്ഷീണിപ്പിക്കുകയും ബി.ജെ.പിയെ ശക്തിപ്പെടുത്തുകയും ചെയ്യും. മുമ്പ് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ച വാർഡ് തിരിച്ചുപിടിച്ച ഒന്നാം വാർഡിൽ ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി. പ്രമീളയാണ്. കഴിഞ്ഞ തവണ ൈവസ് പ്രസിഡൻറുമായിരുന്നു പ്രമീള. യു.ഡി.എഫ് സ്ഥാനാർഥി കെ. ബാലനാണ്. വെൽഫെയർ പാർട്ടി സ്വാധീനം വിജയസാധ്യത തീരുമാനിക്കും. എൽ.ഡി.എഫിന് മുൻതൂക്കമുള്ളതാണ് രണ്ടാം വാർഡ്. യു.ഡി.എഫിൻെറ വാർഡായ മൂന്നിൽ ദിവാകരൻ വിജയിച്ചതായിരുന്നു. തിരിച്ചുപിടിക്കാനുള്ള ശ്രമമായി സി.പി.എം റീഷ്മ വിനോദിനെ നിർത്തിയിരിക്കുകയാണ്. യു.ഡി.എഫിൻെറ റസിയ തട്ടാരി വീടകങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് എതിരാളികൾക്ക് ഭീഷണിയാകും. നാല്, അഞ്ച്,ആറ് വാർഡുകൾ സി.പി.എമ്മിൻെറ ശക്തികേന്ദ്രങ്ങൾ ആയിരുെന്നങ്കിലും എലിയാറമല ഖനനവിഷയം പാർട്ടിക്ക് തിരിച്ചടിയാകും. ഇത് മുതലെടുക്കാൻ ബി.ജെ.പി കഠിനശ്രമം നടത്തുന്നുണ്ട്. അഞ്ചാം വാർഡിലെ സി.പി.എം സ്ഥാനാർഥി സീന സുരേഷിന് എളുപ്പമാകില്ല വിജയം. ഏഴാം വാർഡ് യു.ഡി.എഫിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള സാധ്യതെയല്ലാം പഞ്ചായത്തിലെ ഷ്രെഡിങ് യൂനിറ്റ് വിവാദം കെടുത്തിക്കളഞ്ഞു. ജനറൽ വാർഡാണെങ്കിലും കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാർഥി സുഭാഷിണി തന്നെ വീണ്ടും മത്സരിക്കുന്നു. എട്ടാം വാർഡ് സി.പി.എമ്മിനു അനുകൂലമാകും. മുൻ പഞ്ചായത്ത് പ്രസിഡൻറും ഏരിയ കമ്മിറ്റി അംഗവും േബ്ലാക്ക് പഞ്ചായത്ത് മുൻ അംഗവുമായ പി.കെ. സത്യൻമാസ്റ്ററാണ് എൽ.ഡി.എഫ് സ്ഥാനാർഥി. നൗഷാദാണ് യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫിന് മുൻതൂക്കമാണ് ഒമ്പതാം വാർഡ്. മുൻ പഞ്ചായത്ത് അംഗം, ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അനിൽ കോരേമ്പ്രയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കെ. കൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാർഥി. ത്രികോണ മത്സരം നടക്കുന്ന വാർഡാണ് പത്താം വാർഡ്. കഴിഞ്ഞ തവണ യു.ഡി.എഫിൽ നിന്ന് തഫ്സീജ പിടിച്ചെടുത്ത വാർഡാണ്. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എൽ.ഡി.എഫിൻെറ എസ്.എം. വിനുവും യു.ഡി.എഫിൻെറ പ്രഭീഷും തമ്മിലാണ് മത്സരമെങ്കിലും വെൽഫെയർപാർട്ടിയുടെ സ്വാധീനം നിർണായകമാകും. വാർഡ് 11ൽ എൽ.ഡി.എഫ് ലോക് ജനത ദളിനു നൽകിയ സീറ്റാണിത്. യു.ഡി.എഫിൻെറ സ്ഥാനാർഥി ഒ.െജ. ചിന്നമ്മയാണ്. എൻ.ഡി.എ സ്ഥാനാർഥി തങ്കമണിയാണ്. വാർഡിൽ ചെറിയ വോട്ടിൻെറ ജയപരാജയങ്ങൾക്കാകും സാക്ഷ്യംവഹിക്കുക എന്നത് ഉറപ്പാണ്. എൽ.ജെ.ഡി ചെറിെയാരു വിഭാഗം യു.ഡി.എഫിനൊപ്പം തന്നെയാണ്. ബലാബലമുള്ള വാർഡാണ് 12. വനിത സംവരണ സീറ്റാണ്. കഴിഞ്ഞ തവണ വാർഡ് ഒമ്പതിൽ മത്സരിച്ച എൻ.സി.പി സ്ഥാനാർഥി കെ.ജി. പ്രജിതയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. വാസന്തിയാണ് യു.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫ് വാർഡാണ് പതിനാറെങ്കിലും എൽ.ഡി.എഫ് സ്ഥാനാർഥി അർസൽ കുട്ടോത്തിനോട് മത്സരിക്കുേമ്പാൾ യു.ഡി.എഫ് സ്ഥാനാർഥി ജലീലിന് വിയർപ്പൊഴുക്കേണ്ടിവരും. വാർഡ് 17ൽ ശക്തമായ മത്സരമാണ് വനിതകൾ തമ്മിൽ നടത്തുന്നത്. സി.പി.ഐയുടെ ഡോ. ശാന്തിനിയും യു.ഡി.എഫിൻെറ മുൻ വാർഡ് അംഗവുമായ ഗിരിജയും തമ്മിലാണ് കടുത്ത മത്സരം. വെൽഫെയർ പാർട്ടി നിർണായ ഘടകമാണ് ഈ വാർഡിലും. വിസ്തീർണം 21.54 ച.കി വോട്ടർമാർ 23,995 പുരുഷൻ 11,176 സ്ത്രീ 12,819 ആകെ വാർഡുകൾ 17 എൽ.ഡി.എഫ് 12 സി.പി.എം 9 സി.പി.ഐ 1 എൻ.സി.പി 1 എൽ.ജെ.ഡി 1 യു.ഡി.എഫ് 5 കോൺഗ്രസ് 4 മുസ്ലിം ലീഗ് 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story