Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരുമണ്ണ യു.ഡി.എഫിൽ...

പെരുമണ്ണ യു.ഡി.എഫിൽ ധാരണ; കോൺഗ്രസി‍െൻറ ഉറച്ച സീറ്റിൽ തർക്കം ബാക്കി

text_fields
bookmark_border
പെരുമണ്ണ യു.ഡി.എഫിൽ ധാരണ; കോൺഗ്രസി‍ൻെറ ഉറച്ച സീറ്റിൽ തർക്കം ബാക്കി പന്തീരാങ്കാവ്: പെരുമണ്ണ പഞ്ചായത്തിൽ സീറ്റുകളെ ചൊല്ലിയുള്ള ലീഗ്- കോൺഗ്രസ് തർക്കങ്ങൾ ഒത്തുതീർന്നു. എന്നാൽ, കോൺഗ്രസി​ൻെറ ഉറച്ച സീറ്റായ അറത്തിൽപറമ്പ വാർഡിൽ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് തർക്കത്തിന് പരിഹാരമായില്ല. 2015ൽ കോൺഗ്രസ് ജയിച്ച മൂന്നാം വാർഡിന് വേണ്ടിയായിരുന്നു മുന്നണിയിലെ തർക്കം. മൂന്നിന് പകരം, നേരത്തേ ലീഗ് തോറ്റ 11 കോൺഗ്രസിന് നൽകിയാണ് തർക്കം തീർത്തത്. മൂന്നിന് പകരം ലീഗി​ൻെറ ഉറച്ച വാർഡുകളായ വെള്ളായിക്കോട്, അമ്പിലോളി വാർഡുകളിലൊന്ന് ലഭിക്കണമെന്നായിരുന്നു കോൺഗ്രസ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് വെള്ളായിക്കോട് വാർഡിൽ രണ്ട് കോൺഗ്രസ് വിമതർ പത്രിക നൽകിയിരുന്നു. അമ്പിലോളിയിലെ പ്രഖ്യാപിക്കപ്പെട്ട മുസ്​ലിംലീഗ് സ്ഥാനാർഥി സമീറ വടക്കെപറമ്പിൽ കോണി ഒഴിവാക്കി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്നും വിജയിച്ചാൽ കോൺഗ്രസ് വിപ്പ് അനുസരിക്കുമെന്നുമാണ് ധാരണ. തിങ്കളാഴ്ച വെള്ളായിക്കോട് വാർഡിലെ വിമതർ ഉൾ െപ്പടെയുള്ള ഔദ്യോഗിക സ്ഥാനാർഥികളല്ലാത്തവർ പത്രിക പിൻവലിക്കും. മുന്നണിയിലെ തർക്കം തീരുമ്പോഴും തലവേദനയായി അറത്തിൽ പറമ്പ് വാർഡിലെ തർക്കം നിലനിൽക്കുകയാണ്. നിലവിലെ അംഗം നളിനി ടീച്ചറുടെ ഭർത്താവ് ഹരിദാസ് മുതുവനയെയും കെ.കെ. ശമീറിനെയും അനുകൂലിക്കുന്നവർ തമ്മിലായിരുന്നു തർക്കം. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സീറ്റിൽ വീണ്ടും നളിനി ടീച്ചറെ തന്നെ മത്സരിപ്പിക്കാൻ നിർദേശം നൽകിയെങ്കിലും മറുവിഭാഗം അംഗീകരിച്ചില്ല. പ്രശ്നത്തിന് തിങ്കളാഴ്ച പരിഹാരമുണ്ടാവുമെന്നാണ് കരുതുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story