Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTകോവിഡ്: ഫീൽഡ് ഡ്യൂട്ടിക്ക് അമ്പതുകഴിഞ്ഞ പൊലീസുകാരും; സേനയിൽ മുറുമുറുപ്പ്
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫീൽഡ് ഡ്യൂട്ടിക്ക് വിരമിക്കാറായ പൊലീസുകാരെ നിയോഗിക്കുന്നതിനെതിരെ സേനയിൽ മുറുമുറുപ്പ്. അമ്പതുകഴിഞ്ഞ പൊലീസുകാർക്ക് ഫീൽഡ് ഡ്യൂട്ടി നൽകരുതെന്ന ഡി.ജി.പിയുടെ ഉത്തരവ് മറികടന്നാണ് പുറംജോലിക്ക് നിയോഗിക്കുന്നതെന്നാണ് പരാതി. െപറ്റി കേസ് പിടിത്തം, ട്രാഫിക് ഡ്യൂട്ടി, ദൂരസ്ഥാലങ്ങളിൽ പോയുള്ള അന്വേഷണം, കൂടുതൽ ജനങ്ങളുമായി ഇടപെഴകുന്ന തരത്തിലുള്ള പരിശോധനകൾ എന്നിവക്ക് നിയോഗിക്കുന്നതായാണ് ഇവരുടെ പരാതി. പൊലീസുകാർക്ക് രോഗബാധയുണ്ടാവാതിരിക്കാൻ പകുതിപേർക്ക് ജോലി, പകുതിപേർക്ക് വിശ്രമം എന്നിവയടക്കം നേരത്തേ നിശ്ചയിച്ച ചില ക്രമീകരണങ്ങളും പല സ്റ്റേഷനുകളിലും ഫലപ്രദമായി നടപ്പാകുന്നില്ല. വിവിധ രോഗങ്ങളുള്ളവരെ സ്റ്റേഷനിലല്ലാതെ മറ്റിടങ്ങളിൽ ജോലിക്ക് നിയോഗിക്കരുതെന്ന നിർദേശവും ലംഘിക്കപ്പെടുന്നുണ്ട്. ഇടുക്കി സ്പെഷൽബ്രാഞ്ച് എസ്.ഐ വി.പി. അജിതൻ (55) കോവിഡ് ബാധിച്ച് മരിക്കുകയും വിവിധയിടങ്ങളിൽ പൊലീസുകാർക്ക് രോഗബാധ റിപ്പോർട്ട് െചയ്യുകയും പൊലീസ് ആസ്ഥാനംതന്നെ താൽക്കാലികമായി അടച്ചിടുകയും ചെയ്തതിനു പിന്നാലെയാണ് അമ്പത് കഴിഞ്ഞവരെ പുറം ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നു കാട്ടി ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്. സിറ്റി പൊലീസ് കമീഷണർമാരും റൂറൽ എസ്.പിമാരും ഉത്തരവ് സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് (എസ്.എച്ച്.ഒ) കൈമാറിയെങ്കിലും ജീവനക്കാരുടെ ക്ഷാമമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിവിധയിടങ്ങളിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടാവുകയും കണ്ടെയ്ൻമൻെറ് സോണുകളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ മുമ്പത്തേക്കാർ കൂടുതൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട അവസ്ഥയിലാണ് എസ്.എച്ച്.ഒമാർ. മാത്രമല്ല കണ്ടെയ്ൻമൻെറ് സോണുകളിലടക്കം ജില്ല കലക്ടർ നിർദേശിക്കുന്ന നിയന്ത്രണങ്ങൾ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും നടപ്പാക്കുേമ്പാൾ ചിലർ പ്രതിഷേധവുമായി എത്തുകയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് പതിവാണ്. ഇവയടക്കം നേരിടുന്നതിന് പൊലീസിനെയാണ് വിനിയോഗിക്കുന്നത്. ഇതിനടക്കം കൂടുതൽപേർ ഡ്യൂട്ടിയിൽ വേണമെന്നതിനാലാണ് ഗ്രേഡ് എസ്.ഐമാർ, എ.എസ്.ഐമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ അടക്കമുള്ള മുതിർന്നവരെ രംഗത്തിറക്കേണ്ടിവരുന്നത് എന്ന് നഗരത്തിലെ എസ്.എച്ച്.ഒ പറഞ്ഞു. കഴിഞ്ഞദിവസം ബേപ്പൂർ സ്റ്റേഷനിലെ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതോടെ ഇവിടത്തെ മുപ്പതോളം പൊലീസുകാർ ക്വാറൻറീനിലാണ്. ഇത്തരം അവസ്ഥ മറ്റിടങ്ങളിലും വന്നാൽ ഗുരുതര സ്ഥിതി വിശേഷമാണ് ഉണ്ടാവുകയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story