Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2020 11:58 PM GMT Updated On
date_range 29 July 2020 11:58 PM GMTനഗരത്തിൽ വീണ്ടും കോവിഡ് മരണം; ഏഴ് പേർക്ക് കൂടി പോസിറ്റിവ്, ഇന്ന് സർവകക്ഷിയോഗം
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിൽ വെള്ളയിൽ കോവിഡ് ബാധിച്ച് 49 കാരൻ മരിക്കുകയും മിഠായി തെരുവിൽ മറ്റൊരാൾ കുഴഞ്ഞു വീണുമരിക്കുകയും ചെയ്തത് ആശങ്ക പരത്തി. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വ്യാഴാഴ്ച രാവിെല 11 ന് കോർപറേഷൻ കൗൺസിൽ ഹാളിൽ ചേരും. മേയർ, എം.പി, എം.എൽ.എ, ജില്ല കലക്ടർ, പൊലീസ് കമീഷണർ തുടങ്ങിയവർ പങ്കെടുക്കും. കോവിഡ് മരണം നടന്ന വെള്ളയിൽ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നഗരസഭ പ്രദേശങ്ങളിൽ 700 ആൻറിജൻ പരിശോധനയും 165 പി.സി.ആർ.ടെസ്റ്റും ബുധനാഴ്ച നടത്തി. ആൻറിജൻ ടെസ്റ്റിൽ ഏഴ് പേർക്ക് പോസിറ്റിവായി. രണ്ട് പേർ നഗരസഭക്ക് പുറത്തുള്ളവരാണ്. നല്ലളം മേഖലയിലാണ് പി.സി.ആർ ടെസ്റ്റ് നടത്തിയത്. ഫലം വന്നിട്ടില്ല. സിവിൽ സ്േറ്റഷനിൽ 200 പേർക്കും പയ്യാനക്കൽ,ചക്കും കടവ് എന്നിവിടങ്ങളിൽ 100 പേർക്ക് വീതവും 300 ബാങ്ക് ജീവനക്കാർക്കുമാണ് ആൻറിജെൻ പരിശോധന നടന്നത്. നഗരസഭയുടെ മറ്റൊരു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ ആയ പ്രോവിഡൻസ് കോളജിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 143 കിടക്കകളുള്ള സൻെറർ വനിത ഹോസ്റ്റലിലാണ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story