Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 11:58 PM GMT Updated On
date_range 26 July 2020 11:58 PM GMTനിരീക്ഷണത്തിനിടയിൽ പുറത്തിറങ്ങിയ സി.പി.എം അംഗം ആർ.ആർ.ടി വളൻറിയർമാരെ മർദിച്ചതായി പരാതി
text_fieldsbookmark_border
കൊടിയത്തൂർ: വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തിറങ്ങിയ സി.പി.എം ഏരിയ കമ്മിറ്റിയംഗം ജോണി ഇടശ്ശേരി ആർ.ആർ.ടി വളൻറിയർമാരെ മർദിച്ചതായി പരാതി. പഞ്ചായത്തിലെ കെണ്ടയ്ൻമൻെറ് സോണായ തോട്ടുമുക്കത്താണ് സംഭവം. കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ക്വാറൻറീനിൽ കഴിയാൻ നിർദേശിച്ചിരുന്നു. ഇത് ലംഘിച്ച് പുറത്തിറങ്ങിയ ജോണിയുടെ ചിത്രം പകർത്തിയതിനെ തുടർന്ന് വാക്തർക്കം ഉണ്ടാവുകയും പ്രദേശത്തെ ആർ.ആർ.ടി വളൻറിയർമാരെ ഇയാൾ മർദിക്കുകയുമായിരുന്നു. ആർ.ആർ.ടി വളൻറിയർമാരായ മുസ്തഫ തോട്ടുമുക്കം, വൈ.പി. അഷ്റഫ് എന്നിവർക്കാണ് മർദനമേറ്റത്. അഷ്റഫിൻെറ ആർ.ആർ.ടി കാർഡ് വലിച്ചുകീറുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. നിരീക്ഷണത്തിൽ കഴിയേണ്ടയാൾ പുറത്തിറങ്ങിയത് ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ക്വാറൻറീനിൽ കഴിയുന്ന താൻ പുറത്തിറങ്ങിയിട്ടില്ലെന്നും ജോണി ഇടശ്ശേരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story