Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിരീക്ഷണത്തിനിടയിൽ...

നിരീക്ഷണത്തിനിടയിൽ പുറത്തിറങ്ങിയ സി.പി.എം അംഗം ആർ.ആർ.ടി വളൻറിയർമാരെ മർദിച്ചതായി പരാതി

text_fields
bookmark_border
കൊടിയത്തൂർ: വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തിറങ്ങിയ സി.പി.എം ഏരിയ കമ്മിറ്റിയംഗം ജോണി ഇടശ്ശേരി ആർ.ആർ.ടി വളൻറിയർമാരെ മർദിച്ചതായി പരാതി. പഞ്ചായത്തിലെ ക​െണ്ടയ്ൻമൻെറ് സോണായ തോട്ടുമുക്കത്താണ് സംഭവം. കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ക്വാറൻറീനിൽ കഴിയാൻ നിർദേശിച്ചിരുന്നു. ഇത് ലംഘിച്ച് പുറത്തിറങ്ങിയ ജോണിയുടെ ചിത്രം പകർത്തിയതിനെ തുടർന്ന്​ വാക്​തർക്കം ഉണ്ടാവുകയും പ്രദേശത്തെ ആർ.ആർ.ടി വളൻറിയർമാരെ ഇയാൾ മർദിക്കുകയുമായിരുന്ന​ു. ആർ.ആർ.ടി വളൻറിയർമാരായ മുസ്തഫ തോട്ടുമുക്കം, വൈ.പി. അഷ്റഫ് എന്നിവർക്കാണ് മർദനമേറ്റത്. അഷ്‌റഫി​ൻെറ ആർ.ആർ.ടി കാർഡ് വലിച്ചുകീറുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. നിരീക്ഷണത്തിൽ കഴിയേണ്ടയാൾ പുറത്തിറങ്ങിയത് ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ക്വാറൻറീനിൽ കഴിയുന്ന താൻ പുറത്തിറങ്ങിയിട്ടില്ലെന്നും ജോണി ഇടശ്ശേരി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story