Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 11:58 PM GMT Updated On
date_range 24 July 2020 11:58 PM GMTതെരുവിൽ കഴിഞ്ഞവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കി ജില്ല ഭരണകൂടം
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് പ്രതിരോധ ഭാഗമായി ജില്ലയിലെ തെരുവുകളിൽ കഴിഞ്ഞിരുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഉദയം പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തി ജില്ല ഭരണകൂടം. സാമൂഹികമായും മാനസികമായും തൊഴിൽപരമായും മെച്ചപ്പെട്ട ജീവിതം നേടിയെടുക്കാൻ ഇവർക്ക് സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദയം പദ്ധതി പ്രകാരം ജില്ല ഭരണകൂടം നിരവധിപേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പു വരുത്താനുള്ള നീക്കമാണ് ആരംഭിച്ചത്. പുനരധിവസിപ്പിച്ചവർക്ക് തൊഴിൽ ലഭ്യമാക്കുന്നതു സംബന്ധിച്ച് അധികൃതർ പത്രപരസ്യം നൽകിയിരുന്നു. ഇതേ തുടർന്ന് വീട്ടുജോലി, പാചകം, തെങ്ങുകയറ്റം, ഡ്രൈവിങ്, ക്ലീനിങ്, ഇലക്ട്രിക് വർക്ക്, പ്ലംബിങ്, കാർഷിക ജോലി തുടങ്ങിയവ ചെയ്യുന്ന തൊഴിലാളികളെ ആവശ്യപ്പെട്ട് ഏറെ പേർ ബന്ധപ്പെട്ടു. യോഗ്യരായ ജോലിക്കാരെ അന്തേവാസികളിൽനിന്ന് തിരഞ്ഞെടുക്കാനും തൊഴിൽ ഏൽപിക്കാനുമുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ജില്ല ഭരണകൂടം, കോഴിക്കോട് ജില്ല പഞ്ചായത്ത്, കോഴിക്കോട് കോർപറേഷൻ, സാമൂഹികനീതി വകുപ്പ് എന്നിവ സംയുക്തമായി തണൽ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 300 ന് മുകളിൽ അംഗങ്ങളുള്ള വെള്ളിമാട്കുന്ന് സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സ്, ഈസ്റ്റ് ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളജ് കാമ്പസ്, മാങ്കാവിലെ ഉദയം ഹോം എന്നിവിടങ്ങളിലാണ് ഉദയം ഹോമുകൾ പ്രവർത്തിക്കുന്നത്. ഡെപ്യൂട്ടി കലക്ടർ ഹിമ, ജില്ല സാമൂഹികനീതി വകുപ്പ് ഓഫിസർ സി.കെ. ഷീബ മുംതാസ്, ഇൻഹാൻസ് സൈക്യാട്രിക് സോഷ്യൽ വർക്കർ ഡോ.സി. രാഗേഷ്, കേസ് മാനേജർ പി.എം. ആവണി എന്നിവരാണ് നേതൃത്വം നൽകുന്നത്. രാവിലെ 10 മുതൽ മൂന്നുവരെ 9207391138 നമ്പറിൽ സേവനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story