Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 5:12 PM GMT Updated On
date_range 7 July 2020 5:12 PM GMTെതങ്ങിൻ തൈകൾക്ക് ആവശ്യം വർധിച്ചു: കൃഷി ഭവൻ വഴി വിൽപന ഇല്ല
text_fieldsbookmark_border
കുറ്റ്യാടി: ലോക്ഡൗണിൽ ആളുകളിൽ കൃഷിയോട് താൽപര്യം വർധിെച്ചങ്കിലും മികച്ചയിനം തെങ്ങിൻ തൈ കിട്ടാനില്ല. മുൻകാലങ്ങളിൽ കൃഷിഭവൻ വഴി നാടൻ തെങ്ങിൻ തൈകൾ മിതമായ വിലയ്ക്ക് നൽകിയിരുന്നു. ഏതാനും വർഷമായി തൈകൾ വിൽപനക്ക് നൽകുന്നില്ല. സർക്കാറിൻെറ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് മാത്രമാണ് ഇേപ്പാൾ തൈകൾ സബ്സിഡി നിരക്കിൽ നൽകുന്നത്. ഒരു വാർഡിൽ 70 തെങ്ങുകൾ എന്ന നാളികേര വികസന ബോർഡിൻെറ പദ്ധതി പ്രകാരം ഒരാൾക്ക് നൂറ് രൂപയുടെ തെങ്ങിൻ തൈ അമ്പത് രൂപക്ക് നൽകുന്ന പദ്ധതിയാണ് നിലവിലുള്ളത്. ഇപ്രകാരം മൂന്ന് തൈകളാണ് ഒരാൾക്ക് ലഭിക്കുക. എന്നാൽ തൈകൾ നടാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയായിട്ടും കിട്ടാത്തതിനാൽ ആളുകൾ സ്വകാര്യ നഴ്സറികളിൽ ഉൽപാദിപ്പിക്കുന്ന തൈകൾ വാങ്ങിയാണ് നടുന്നത്. കൃഷി ഭവൻ മുഖേന തൈകളുടെ വിതരണം നിലച്ചേതാടെ തൈകൾക്ക് 150 രൂപ വരെ സ്വകാര്യ നഴ്സറിക്കാർ ഇൗടാക്കുന്നുണ്ട്. സർക്കാർ നഴ്സറികളിൽ ഉൽപാദിപ്പിക്കുന്ന തെങ്ങിൻ െതെകൾ ശാസ്ത്രീയമായാണ് നട്ടുവളർത്തുന്നത്. ഇക്കൊല്ലം 6.20 ലക്ഷം തേങ്ങയാണ് വിത്തു തേങ്ങയാണ് സംഭരിക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ ലോക്ഡൗണും മറ്റും കാരണം നാല് ലക്ഷം മാത്രമാണ് സംഭരിക്കാനായത്. കഴിഞ്ഞ തവണ മൂന്ന് ലക്ഷം മാത്രമായിരുന്നു സംഭരിച്ചത്. സംസ്ഥാനത്ത് തെങ്ങിൻ തൈ ഉൽപാദിപ്പിക്കാൻ ആവശ്യമുള്ള നാടൻ വിത്തുതേങ്ങ മുഴുവൻ കുറ്റ്യാടി മലയോരത്തെ പഞ്ചായത്തുകളിൽ നിന്നാണ് സംഭരിക്കുന്നത്. കുള്ളൻ തെങ്ങുകൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. 700രൂപ വരെ വാങ്ങി തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് ഇതിൻെറ വിൽപന നടത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് കൊണ്ടു വന്ന് മുളപ്പിക്കുന്നു എന്ന് പരസ്യം ചെയ്ത് കേരളത്തിെല സ്വകാര്യ നഴ്സറിക്കാർ 350 രൂപക്ക് ഇത്തരം െതെകൾ വിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story