Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 7:05 PM GMT Updated On
date_range 17 Aug 2022 7:05 PM GMTകാൻസർ സെന്‍ററിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു; പ്രയാസപ്പെട്ട് രോഗികൾ
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ത്രിതല കാൻസർ സെന്ററിൽ (ടി.സി.സി) ട്രാൻസ്‌ഫോർമർ കേടായി വൈദ്യുതി വിതരണം രണ്ടരമണിക്കൂറോളം തടസ്സപ്പെട്ടു. ആരോഗ്യ ഇൻഷുറൻസിലൂടെ ചികിത്സ തേടുന്ന അർബുദബാധിതർക്ക് ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. കീമോതെറപ്പിക്കും മറ്റുമെത്തിയ എത്തിയ രോഗികളാണ് ഏറെ ബുദ്ധിമുട്ടിലായത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളുടെ ഉൾഭാഗത്തുനിന്ന് എത്തുന്ന രോഗികൾക്ക് ഒട്ടേറെനേരം കാത്തുനിൽക്കേണ്ടിവന്നു. ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള ജനറേറ്റർ ട്രാൻസ്‌ഫോർമറിൽ വൈദ്യുതി നിലച്ചാൽ ഉടൻ പ്രവർത്തനസജ്ജമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ട്രാൻസ്‌ഫോർമറിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ പ്രവർത്തിച്ചുതുടങ്ങിയ ജനറേറ്റർ ഡീസൽ തീർന്ന് സ്തംഭിക്കുകയായിരുന്നു. ജനറേറ്ററിന്റെ ചുമതലയിൽ ആശുപത്രിയിൽ എച്ച്.ഡി.എസ് നിയമിച്ച ഒരു ജീവനക്കാരന് പകൽസമയത്താണ് ഡ്യൂട്ടി. രാത്രിയിൽ സ്വയംപ്രവർത്തിക്കുന്ന ജനറേറ്ററിൽ ഡീസൽ തീർന്നത് പരിശോധിക്കാൻ ജീവനക്കാരില്ലാത്ത അവസ്ഥയിലാണ് നിലച്ചുപോയത്. രാവിലെ കെ.എസ്.ഇ.ബി അധികൃതരെത്തി ട്രാൻസ്‌ഫോർമറിൽ താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തി ഡീസൽ ലഭ്യമാക്കിയതോടെ പ്രവർത്തനം പുനരരാംഭിച്ചു. ഓട്ടോമാറ്റിക് സംവിധാനം കേടായതിനാൽ കൈകൊണ്ട് മാത്രമേ ജനറേറ്റർ പ്രവർത്തിപ്പിക്കാനാവൂ. ആശുപത്രിയിലുള്ള രണ്ട് ട്രാൻസ്‌ഫോർമറിൽ ഒരെണ്ണം ആദ്യമേ കേടായ നിലയിലാണ്. ആശുപത്രിയിലെ ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപ്പണി ചെയ്യേണ്ടത് യന്ത്രം സ്ഥാപിച്ച കമ്പനിയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം നിർമാണം പൂർത്തിയാക്കിയശേഷം പൊതുമരാമത്ത് വകുപ്പിന് കെട്ടിടം കൈമാറാത്തതിനാൽ കെ.എസ്.ഇ.ബിക്ക് അറ്റകുറ്റപ്പണി നടത്താൻ ഉത്തരവാദിത്തമില്ലെങ്കിലും പ്രവൃത്തി ചെയ്യാറുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story