Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേര്‍കൂടി അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേര്‍കൂടി അറസ്റ്റിൽ
cancel
camera_alt

സുജിത്, കണ്ണന്‍, അഖില്‍ പ്രസാദ്

വൈക്കം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞ മൂന്നുപേർ കൂടി അറസ്റ്റിൽ. ആലപ്പുഴ പട്ടണക്കാട് പുതിയകാവ് ഹരിജൻ കോളനിയിൽ വെളുമ്പൻ സുജിത് എന്ന സുജിത്, വൈക്കം ടി.വി പുരം വില്ലേജില്‍ മൂത്തേടത്ത് കാവ് ഭാഗത്ത് പുന്നമറ്റത്തില്‍ വീട്ടില്‍ ഹനുമാന്‍ കണ്ണന്‍ എന്ന കണ്ണന്‍ (31), വെച്ചൂർ രാജീവ് ഗാന്ധി കോളനി ഭാഗത്ത് അഖില്‍ നിവാസിൽ കുക്കു എന്ന അഖില്‍ പ്രസാദ്(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം വെച്ചൂർ പുത്തൻപാലം ഷാപ്പിന് സമീപംവെച്ച് തലയാഴം സ്വദേശിയായ അഖിലിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ്​ കേസ്​. ഇവർ കുളിക്കാനെത്തിയ സമയം ഒരാളുടെ ചെരുപ്പ് കുളത്തിലേക്ക്​ എറിഞ്ഞതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലി വൈകീട്ട് വീണ്ടും സംഘർഷം ഉണ്ടാവുകയും പുത്തൻപാലം ഷാപ്പിന് സമീപം അഖിലിനെ ആക്രമിക്കുകയുമായിരുന്നു. നാലുപേരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ആർ. ബിജു, എസ്.ഐ മാരായ ദിലീപ് കുമാർ, ഷിബു വർഗീസ്, വിജയപ്രസാദ്, സത്യൻ, സി.പി.ഒമാരായ പ്രവീൺ, ജാക്സണ്‍ സുദീപ്, രജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

സുജിത്തിന് ചേർത്തല, പട്ടണക്കാട്, മുഹമ്മ, വൈക്കം, മണ്ണഞ്ചേരി, കുത്തിയതോട്, ആലപ്പുഴ നോര്‍ത്ത് എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതക ശ്രമം ഉള്‍പ്പെട നിരവധി കേസുകളും കണ്ണന്‍, അഖില്‍ പ്രസാദ് എന്നിവർക്ക് വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptArrests
News Summary - Three more people were arrested in the case of trying to kill the youth
Next Story