Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightssd

ssd

text_fields
bookmark_border
കാട്ടാനക്കൂട്ടത്തിനുമുന്നിൽ കുടുങ്ങി എൽ.ഡി.എഫ് പ്രവർത്തകർ കോന്നി: തെരഞ്ഞെടുപ്പ് പ്രവർത്തനം കഴിഞ്ഞ് മടങ്ങവേ ഇടതുമുന്നണി പ്രവർത്തകർ കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മലയാലപ്പുഴ ജില്ല ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി ജിജോ മോഡിയുടെയും ബ്ലോക്ക് ഡിവിഷൻ-ഗ്രാമപഞ്ചായത്ത് വാർഡ് സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങവേ തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്തെ കൊടുംവളവിലാണ് ആനക്കൂട്ടത്തിൻെറ മുന്നിൽ അകപ്പെട്ടത്. കുട്ടിയാനയും പിടിയാനയും റോഡിലും ആറ് ആനകൾ റോഡരികിലുമായാണ് നിലയുറപ്പിച്ചിരുന്നത്. വളവിലായതിനാൽ വാഹനം അടുത്ത് എത്തിയശേഷമാണ് ആന നിൽക്കുന്നത് മനസ്സിലായത്. സ്ഥലത്ത് വെളിച്ചം കുറവായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം ആനയുടെ അടുത്തുവരെ എത്തിയിരുന്നു. തുടർന്ന് തണ്ണിത്തോട് കോന്നി റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു. അരമണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പത്തനംതിട്ടയില്‍ എത്തിച്ചത് 11,300 ലിറ്റര്‍ സാനിറ്റൈസറും 26,640 എന്‍ 95 മാസ്‌കുകളും പത്തനംതിട്ട: തദ്ദേശ പൊതുതെരെഞ്ഞടുപ്പ് സമയത്ത് കോവിഡ് മുന്‍കരുതലിൻെറ ഭാഗമായി പോളിങ് ബൂത്തുകളിലും അല്ലാതെയും ഉപയോഗിക്കുന്നതിന് ജില്ലയില്‍ എത്തിയത് 11,300 ലിറ്റര്‍ സാനിറ്റൈസര്‍. ബൂത്തുകളില്‍ ഉപയോഗിക്കാന്‍ 10,160 ലിറ്ററും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ക്വാഡിനും മറ്റുമായി 1140 ലിറ്ററും ചെലവിടും. ഇതിനു പുറമെ ബൂത്തുകളില്‍ വിതരണം ചെയ്യുന്നതിന് 26,640 എന്‍ 95 മാസ്‌കുകളും 17,760 െെകയുറകളും പുനരുപയോഗം സാധ്യമല്ലാത്ത 8880 ഫെയ്‌സ് ഷീല്‍ഡുകളുമാണ് കഴിഞ്ഞദിവസം കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷൻെറ അടൂരിലെ വെയര്‍ ഹൗസില്‍ എത്തിച്ച് തെരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറിയത്. ഇവ ബ്ലോക്ക്, നഗരസഭ കേന്ദ്രങ്ങളില്‍ എത്തിച്ച് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് കൈമാറി. ജില്ലയില്‍ ആകെ 1459 പോളിങ് ബൂത്തുകളാണുള്ളത്. നേരത്തേ സ്‌പെഷല്‍ പോളിങ് ഓഫിസര്‍മാര്‍ക്ക് ധരിക്കാനായി 1300 പി.പി.ഇ കിറ്റുകളും വിതരണം ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story