Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2021 12:03 AM GMT Updated On
date_range 21 Jan 2021 12:03 AM GMTക്രഷർ മേഖലക്ക് 500 കോടിയുടെ വായ്പയുമായി കെ.എഫ്.സി
text_fieldsbookmark_border
കോട്ടയം: നിർമാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നതിന് തടയിടാൻ ക്രഷർ മേഖലക്ക് വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി). ക്വാറി, ക്രഷർ മേഖലയിലെ വിവിധ സംഘടനകളുമായി ഓൺലൈനായി നടത്തിയ ചർച്ചയിൽ കെ.എഫ്.സി സി.എം.ഡി ടോമിൻ ജെ. തച്ചങ്കരിയാണ് പദ്ധതി പ്രഖ്യാപിച്ചത്. 500 കോടി ഇതിനായി അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തിൽ ശാസ്ത്രീയമായി ക്രഷറുകൾ നടത്താൻ ആവശ്യമായ ആധുനിക യന്ത്രങ്ങൾക്കായാണ് വായ്പ നൽകുന്നത്. പാരിസ്ഥിതികാനുമതിയും അനുബന്ധ ലൈസൻസുകളുമുള്ള യൂനിറ്റുകൾക്ക് രേഖകൾ സമർപ്പിച്ചാൽ ഒരാഴ്ചക്കകം തുക ലഭ്യമാക്കും. 20 കോടി വരെയാണ് അനുവദിക്കുന്നത്. പ്രോജക്ടിൻെറ 66 ശതമാനം വരെ വായ്പ നൽകും. ആവശ്യമുള്ള യൂനിറ്റുകൾക്ക് വർക്കിങ് ക്യാപിറ്റൽ വായ്പകൾ അനുവദിക്കും. മറ്റു ക്രഷറുകൾ വാങ്ങാനും തുക അനുവദിക്കും. കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാകുന്നതോടെ നിർമാണസാമഗ്രികളുടെ വിലയിൽ കുറവ് വരുത്തണമെന്നും കെ.എഫ്.സി ക്രഷർ ഉടമകളോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story