Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2020 12:00 AM GMT Updated On
date_range 9 Dec 2020 12:00 AM GMTസ്പെഷല്‍ തപാല്‍ വോട്ടിന് 13,792 പേർ
text_fieldsbookmark_border
കോട്ടയം: സ്പെഷല്‍ തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്താനുള്ള വിവരശേഖരണത്തിന് ജില്ല കോവിഡ് സെല്ലില്‍നിന്ന് ഇതുവരെ തെരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് കൈമാറിയത് 14,698 പേരുടെ പട്ടിക. ഇതില്‍ 5416 പേര്‍ രോഗികളും 9282 പേര്‍ ക്വാറൻറീനില്‍ കഴിയുന്നവരുമാണ്. സ്പെഷല്‍ തപാല്‍ വോട്ട് സെല്ലില്‍ പ്രാഥമിക പരിശോധനക്കുശേഷം 13,792 പേരുടെ പട്ടിക വരണാധികാരികള്‍ക്ക് നല്‍കി. പോളിങ് ഉദ്യോഗസ്ഥര്‍ താമസസ്ഥലത്ത് എത്തിയും തപാല്‍ വോട്ട് മുഖേനയും ഇവര്‍ക്ക് വോട്ടുചെയ്യാൻ സൗകര്യം ഒരുക്കിവരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നുവരെ രോഗം സ്ഥിരീകരിക്കുകയോ ക്വാറൻറീന്‍ നിര്‍ദേശിക്കപ്പെടുകയോ ചെയ്യുന്നവര്‍ക്ക് സ്പെഷല്‍ തപാല്‍ വോട്ടായിരിക്കും അനുവദിക്കുക. രോഗം ബാധിച്ചവരും ക്വാറൻറീനില്‍ കഴിയുന്നവരും ഉള്‍പ്പെടെ മറ്റ് ജില്ലക്കാരായ 155 പേരുടെ പട്ടിക അതത് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. മറ്റ് ജില്ലകളിലുള്ള കോട്ടയം ജില്ലക്കാരായ 39 പേരുടെ വിവരം ഇതുവരെ ലഭിച്ചു. സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്പെഷല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ ബന്ധപ്പെടണം. വോട്ടെണ്ണല്‍ ദിവസമായ ഈമാസം 16ന് രാവിലെ എട്ടുവരെ ലഭിക്കുന്ന തപാല്‍ വോട്ടുകളാണ് പരിഗണിക്കുക. കോവിഡ് ബാധിതർ പി.പി.ഇ കിറ്റ് ധരിക്കണം ബുധനാഴ്ച വൈകീട്ട് മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറൻറീന്‍ നിര്‍ദേശിക്കുകയോ ചെയ്തവര്‍ക്ക് വൈകീട്ട് പോളിങ് ബൂത്തിലെത്തി നേരിട്ട് വോട്ടുചെയ്യാം. ഇവര്‍ ആറിന് മുമ്പ് ബൂത്തിലെത്തണം. വരിയിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ട് ചെയ്തശേഷമേ ഇവരെ വോട്ടുചെയ്യാന്‍ അനുവദിക്കൂ. ഇങ്ങനെ എത്തുന്നവര്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ ഫോറം-19 സിയില്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. സ്പെഷല്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ കയറും മുമ്പ് പോളിങ് ഉദ്യോഗസ്ഥരും ഏജൻറുമാരും നിര്‍ബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണം. തിരിച്ചറിയലിനും മഷി പുരട്ടുന്നതിനും സാധാരണ വോട്ടര്‍മാര്‍ക്കുള്ള എല്ലാ നടപടിക്രമങ്ങളും സ്പെഷല്‍ വോട്ടര്‍മാര്‍ക്കും ബാധകമാണ്. എന്നാല്‍, കൈയുറ ധരിച്ച് മാത്രമേ വോട്ടുയന്ത്രത്തില്‍ സ്പര്‍ശിക്കാവൂ. വോട്ടിങ് രജിസ്റ്ററില്‍ ഒപ്പിടുന്നതിന് പ്രത്യേകം പേന ഉപയോഗിക്കണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ ആരോഗ്യവകുപ്പ് പോളിങ് കേന്ദ്രത്തില്‍ എത്തിക്കും. സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന രോഗികള്‍ പി.പി.ഇ കിറ്റ് ധരിച്ച് സ്വന്തം ചെലവില്‍ എത്തണം. പോളിങ് സ്റ്റേഷനിലേക്ക് വരുന്നതിനിെട പുറത്തിറങ്ങാന്‍ പാടില്ല. ഇവരെ കൊണ്ടുവരുന്ന ഡ്രൈവര്‍മാരും പി.പി.ഇ കിറ്റ് ധരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story