Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2021 12:01 AM GMT Updated On
date_range 17 Jan 2021 12:01 AM GMTയുവതിയെയും ഭർത്താവിനെയും ബന്ധുക്കൾ മർദിച്ചെന്ന് പരാതി
text_fieldsbookmark_border
വൈക്കം: അന്യ സമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് നാടുവിട്ട യുവതി സർട്ടിഫിക്കറ്റുകൾ എടുക്കാൻ വീട്ടിലെത്തിയപ്പോൾ യുവതിയുടെ ബന്ധുക്കൾ മർദിച്ചതായി പരാതി. ചെമ്മനത്തുകര പട്ടരപ്പറമ്പിൽ ശങ്കരനാരായണൻ (25), ഭാര്യ അതുല്യ (26), ഇവരുടെ ആറുമാസം പ്രായമായ കുഞ്ഞ്, ശങ്കരനാരായണൻെറ സുഹൃത്ത് റിൻഷാദ് എന്നിവർക്കാണ് മർദനമേറ്റത്. ശനിയാഴ്ച വൈകീട്ട് ആറോടെ ആയിരുന്നു സംഭവം. അതുല്യയുടെ താലിമാലയും കുഞ്ഞിൻെറ മാലയും മർദനത്തിനിടയിൽ ബന്ധുക്കൾ പൊട്ടിച്ചെടുത്തതായും ദമ്പതികൾ ആരോപിച്ചു. രണ്ടുവർഷം മുമ്പ് വിവാഹിതരായതു മുതൽ ഇരുവരെയും അതുല്യയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിവരുകയാണ്. വാടകക്ക് താമസിച്ചിരുന്ന സ്ഥലത്തെത്തി ശങ്കരനാരായണൻ പണിക്കുപോകുന്നതും വരുന്നതുമൊക്കെ യുവതിയുടെ ബന്ധുക്കൾ നിരീക്ഷിച്ചതോടെ വാടകവീട് ഉപേക്ഷിച്ചു മറ്റൊരിടത്ത് താമസിക്കുകയാണ്. എം.കോം വരെ പഠിച്ച തൻെറ സർട്ടിഫിക്കറ്റുകൾ എടുക്കാൻ വീട്ടിലെത്തിയപ്പോൾ പിതാവും സഹോദരനും സഹോദരൻെറ മകനും പിതാവിൻെറ സുഹൃത്തുക്കളുമടക്കം പത്തോളം പേരാണ് തങ്ങളെ ആക്രമിച്ചതെന്നും അതുല്യ പറഞ്ഞു. മർദനമേറ്റ കുഞ്ഞടക്കം നാലുപേരും വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story