Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2021 12:00 AM GMT Updated On
date_range 10 Jan 2021 12:00 AM GMTപാലായിൽ വിട്ടുവീഴ്ചയില്ല; തോറ്റ പാർട്ടിക്ക് സീറ്റ് വേണമെന്നത് വിചിത്ര ആവശ്യം -ടി.പി. പീതാംബരൻ
text_fieldsbookmark_border
കോട്ടയം: എൻ.സി.പി മത്സരിച്ചുകൊണ്ടിരിക്കുന്ന പാലാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്നാവർത്തിച്ച് സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ. പാലാ സീറ്റിനെച്ചൊല്ലി തർക്കമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, കേരള കോൺഗ്രസിൻെറ ആവശ്യത്തിന് ന്യായീകരണമില്ലെന്നും കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തോറ്റ പാർട്ടിക്ക് സീറ്റ് വേണമെന്ന വിചിത്ര ആവശ്യമാണ് ഉന്നയിക്കുന്നത്. സിറ്റിങ് സീറ്റ് മത്സരിച്ചുതോറ്റ പാർട്ടി ആവശ്യപ്പെടുന്നതിൽ യുക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി ജില്ലയോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം. പാലാ ഉൾപ്പെടെ നാലുസീറ്റിലും എൻ.സി.പി മത്സരിക്കും. പാർട്ടി മത്സരിച്ച സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുെട നിലപാട്. സിറ്റിങ് സീറ്റ് വിട്ടുനൽകുന്ന കീഴ്വഴക്കം എൽ.ഡി.എഫിലില്ല. ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തേണ്ട സാഹചര്യമില്ല. സീറ്റ് വിട്ടുനൽകണമെന്ന് ഇതുവരെ എൽ.ഡി.എഫ് ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫുമായി ആരും ചർച്ച നടത്തിയിട്ടില്ല. നിലവിൽ എൽ.ഡി.എഫിലാണ് പാർട്ടി. ആ നിലപാടിൽ മുന്നോട്ടുപോകുകയാണ്. എൻ.സി.പിയിൽ വിമതനീക്കമില്ല. കോൺഗ്രസ്-എസുമായി ഒരുവിഭാഗം ചർച്ച നടത്തിയെന്നത് ശരിയല്ല. കോട്ടയത്തെ എച്ച്. ഹരിദാസ് അനുസ്മരണം പാർട്ടി പരിപാടിയല്ല. ഹരിദാസുമായി ബന്ധമുള്ളവർ നടത്തിയ പരിപാടിയാകും. മന്ത്രി എ.കെ. ശശീന്ദ്രൻെറ നിർദേശപ്രകാരമാണ് യോഗമെന്ന ആക്ഷേപം ഉയരുന്നുണ്ടല്ലോയെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ആരെങ്കിലും പറഞ്ഞിട്ട് നടത്തിയതാണെന്ന് കരുതുന്നിെല്ലന്നായിരുന്നു അദ്ദേഹത്തിൻെറ മറുപടി. തദ്ദേശ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ മാണി സി. കാപ്പനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പരസ്പരം ആരോപണങ്ങൾ ഉയർത്തി. സി.പി.എം നേതൃത്വം ജില്ലയിൽ എൻ.സി.പിയെ ഒതുക്കിയതായി കാപ്പനെ അനുകൂലിക്കുന്നവർ യോഗത്തിൽ ആരോപിച്ചു. ജോസ് കെ. മാണിക്ക് സീറ്റുകൾ വാരിക്കോരി നൽകിയ സി.പി.എം നേതൃത്വം, എൻ.സി.പിക്ക് അർഹമായ പരിഗണനപോലും നൽകിയില്ല. എം.എൽ.എയുടെ മണ്ഡലമായ പാലായിൽപോലും സീറ്റുകൾ നിഷേധിച്ചു. എം.എൽ.എയുമായി ചർച്ചക്കുപോലും തയാറായില്ലെന്ന് കാപ്പനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടി. അതേസമയം, ശശീന്ദ്രനെ അനുകൂലിക്കുന്നവർ കാപ്പൻെറ പ്രസ്താവനകൾ തിരിച്ചടിയായെന്ന വിമർശനം ഉയർത്തി. പാലാ സീറ്റിനെച്ചൊല്ലി അനാവശ്യമായി പ്രസ്താവനയിറക്കിയത് സി.പി.എം നേതൃത്വത്തിന് നീരസമുണ്ടാക്കി. ഇതാണ് സീറ്റ് കുറയാൻ കാരണമെന്നും ഇവർ പറഞ്ഞു. ചർച്ചയിലുയർന്ന അഭിപ്രായങ്ങളെല്ലാം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്ന് വ്യക്തമാക്കിയ ടി.പി. പീതാംബരൻ, തുടർതീരുമാനങ്ങൾ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story